കൊച്ചി: ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യാവിഷന് സംപ്രേക്ഷണം നിര്‍ത്തി. രാവിലെ 11മണിക്ക് ആരംഭിച്ച ബുള്ളറ്റിനില്‍ പ്രത്യക്ഷപ്പെട്ട അവതാരകന് ചാനല്‍ താത്ക്കാലികമായി സംപ്രേക്ഷണം നിര്‍ത്തുന്നതായി അറിയിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഇന്ത്യാവിഷന് എഡിറ്റര്‍ സ്ഥാനത്തു നിന്നും എം.പി ബഷീറിനേയും കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്ഥാനത്തു നിന്നും ഉണ്ണികൃഷ്ണനേയും പുറത്താക്കിയതായി കാണിച്ച് മാനേജ്മെന്റ് നോട്ടീസ് നല്കി. ഇതോടെയാണ് ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ ശമ്പളം നല്‍കുമെന്ന് ജീവനക്കാര്‍ക്ക് മാനേജ്മെന്റ് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് പാലിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സസ്പെന്ഷന് നടപടിയുമായി മാനേജ്മെന്റ് രംഗത്തെത്തിയത്.
മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനലാണ് ഇന്ത്യാവിഷന്. ചാനലിന്റെ ഓണ്‍ലൈന്‍ വിഭാഗവും വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. മാസങ്ങളായി ചാനല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ശമ്പളം വൈകിയതിനെ തുടര്‍ന്ന് നേരത്തെയും ജീവനക്കാര്‍ മാനേജ്മെന്റുമായി സമരം നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകളെ തുടര്‍ന്ന് പലപ്പോഴും പ്രവര്‍ത്തനം തുടരുകയായിരുന്നു.
റസിഡന്റ് ഡയറക്ടര്‍ ജമാലുദീന് ഫറൂക്കിയും ചാനല്‍ ചെയര്മാന് എം.കെ മുനീറും അഴിമതി നടത്തിയെന്ന് നേരത്തെ മുതല്‍ ജീവനക്കാര്‍ക്കിടയില്‍ പരാതി ഉണ്ടായിരുന്നു. ചാനലിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഇല്ലെന്ന ആരോപണം ഉയര്‍ത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പ്രതികരമാണ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: