കൊച്ചി: ഭാരതീയ സംസ്കാരത്തേയും ആദ്ധ്യാത്മീയതയേയും തകര്‍ക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് മാതാ അമൃതാനന്ദമയി മഠത്തിനെതിരെ നടക്കുന്ന കുപ്രചരണങ്ങളെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇനിയും ഇത്തരത്തിലുള്ള വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.
എറണാകുളത്ത് ദേശീയ നേതാക്കളെയും സന്യാസികളെയും പങ്കെടുപ്പിച്ച് ഈ മാസം ഹിന്ദു മഹാസമ്മേളനം നടത്തും. മഠത്തിനെതിരെ നടക്കുന്ന കടന്നാക്രമണത്തിനെതിരെ ധീവരസഭ 14ന് നടത്തുന്ന തീരദേശ ഹര്‍ത്താലിന് വിശ്വഹിന്ദു പരിഷത്ത് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. യുവജന വിഭാഗമായ ബജ്രംഗദള് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്നും വി.മോഹനന് പറഞ്ഞു. ഇന്നും നാളെയും വിഎച്ച്പി ദേശീയ നേതാവ് അശേക് സിംഗാള്‍ വള്ളിക്കാവ് ആശ്രമത്തില്‍ ഇതെ കുറിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്.സുധാകരന്, ജില്ലാ പ്രസിഡന്റ് എസ്.ജെ.ആര്.കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: