പാലാ: മരങ്ങാട്ടുപള്ളി പഞ്ചായത്തിലെ പാലക്കാട്ടുമലയില്‍ അനധികൃതമായി നടക്കുന്ന മണ്ണെടുക്കലിനെതിരെ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവായി. പാലാ- വൈക്കം റോഡില്‍ പാലക്കാട്ടുമല പള്ളിയ്ക്ക് സമീപമുള്ള മൂന്നേക്കറോളം വരുന്ന സ്ഥലത്തെ കുന്നിടിച്ച ശേഷം മണ്ണെടുപ്പ് വ്യാപകമാക്കിയിരുന്നു. യാതൊരു മാനദണ്ഡവും പാലിക്കാതെ നടന്ന മണ്ണെടുപ്പില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പഞ്ചായത്തിനും റവന്യൂ അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ അന്വേഷണത്തിനെത്തിയപ്പോള്‍ സര്‍ക്കാര്‍ റോഡുകളുടെ നിര്‍മ്മാണത്തിനെന്ന് പറഞ്ഞ് വ്യാജ രേഖകഖല്‍ കാണിക്കുകയും പഞ്ചായത്തിനന്റെയും മര്റും സമ്മതപത്രം കാമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിശദമായ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റുകല്‍ വ്യാജമാണെന്നും പാസില്‍ പറഞ്ഞിരിക്കുന്ന സര്‍വ്വേ നമ്പറില്‍പെട്ട സ്ഥലത്തു നിന്നല്ല മണ്ണെടുക്കുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞു. ഇതിന് അധികൃതര്‍ ഉത്താശ ചെയ്തു കൊടുക്കുന്നതായും അക്ഷേപമുണ്ട്.
വേനല്‍കാലത്ത് കനത്ത കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലമാണ് പാലക്കാട്ടുമല. കുന്നിടിച്ച് നികത്തുന്നതു മൂലം ശേഷിച്ച കുടിവെള്ള ശ്രോതസ്സുകളും വറ്റിത്തുടങ്ങിയിരിക്കുകയാണ്. പരിസ്ഥിതി സന്തുലനത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ മണ്ണെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് ബിഎംഎസ് പാലാ മേഖലാ പ്രസിഡന്റ് എം.എസ്. ഹരികുമാര്‍ മണ്ഡപത്തില്‍, കെ.ബി, സുരേഷ് എന്നിവര്‍ ചേര്‍ന്ന് അഡ്വ. എസ്. മനു മുഖേന നല്കിയ ഹരജി ഫയലില്‍ സ്വീകരിച്ചാണ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവായത്. നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ബിഎംഎസിന്റെ നേതചൃത്വ്തതില് നാട്ടുകാര്‍ സംഘടിച്ചാണ് മണ്ണെടുപ്പ് തടഞ്ഞത്. ജില്ലാ കളക്ടര്‍, ആര്‍ഡിഒ, തഹസീല്‍ദാര്‍, വില്ലേജ് ആഫീസര്‍, ജിയോളജിസ്റ്റ്, മരങ്ങാട്ടുപള്ളി പോലീസ് എന്നിവര്‍ക്ക് ഹര്‍ജി നോട്ടീസ് അയക്കാനാണ് ഉത്തരവായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: