ഉഴവൂര്‍: ഗ്രാമപഞ്ചായത്ത് പരിധിയില്‍ മണ്ണെടുക്കുന്നതും അന്യ സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതിന് പഞ്ചായത്ത് ഏര്‍പ്പെടുത്തിയ നിരോധനം നിലനില്‍ക്കേ പഞ്ചായത്ത് പ്രസിഡന്റ് തന്റെ ലെറ്റര്‍പാഡില്‍ മണ്ണെടുപ്പിന് അനുമതി നല്‍കിയത് വിവാദമാകുന്നു. പഞ്ചായത്ത് പ്രസിഡന്റ് നല്കിയ കത്ത് ഉപയോഗിച്ച് മണ്ണ് മാഫിയ റവന്യൂജിയോളജിക്കല് വകുപ്പ് ഹാജരാക്കി മണ്ണെടുപ്പിന് അനുമതി വാങ്ങുകയായിരുന്നുവെന്ന് പൊലീസ് രഹസ്യ അന്വഷണവിഭാഗം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം മറികടന്ന് പഞ്ചായത്ത് പ്രസിഡന്റ് കത്ത് നല്‍കിയത് ദുരൂഹതകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണവകുപ്പിന്റെ ഏറ്റവും പുതിയ നിര്‍ദ്ദേശപ്രകാരം സെക്രട്ടറി ഉള്‍പ്പെടെ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഉപയോഗിച്ച് ഔദേ്യാഗികമായി കൊടുത്ത കത്തുകള്‍ പഞ്ചായത്തിലെ പ്രത്യേക രജിസ്റ്ററില്‍ നമ്പരിട്ട് സൂക്ഷിക്കണമെന്നുളളപ്പോള് പ്രസിഡന്റ് തന്റെ കത്ത് കൊടുത്തതിലും ചട്ടലംഘനമുണ്ടെന്നാണ് ആരോപണം. പഞ്ചായത്ത് പരിധിയിലെ മണ്ണെടുപ്പിന് സ്ഥല ഉടമ പഞ്ചായത്ത് കമ്മറ്റി മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുകയും കമ്മറ്റി അനുമതി നല്‍കിയതായി പഞ്ചായത്ത് മിനിറ്റ്സില്‍ രേഖപ്പെടുത്തിയതിനുശേഷം സമീപവാസികളുടെ സമ്മതപത്രം ലഭിച്ചതിനുശേഷം സെക്രട്ടറി അനുമതിപത്രം കൊടുക്കുകയാണ് പതിവ്. ഈ അനുമതി പത്രമാണ് റവന്യൂജിയോളജിക്കല് വകുപ്പുകള്‍ അംഗീകരിക്കാവൂ എന്നാണ് ആഴ്ചകള്‍ക്കുമുമ്പ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശവും ഭരണസമിതിയുടെ തീരുമാനവും പരിശോധിക്കാതെ സര്‍ക്കാര്‍തല അവധിദിനത്തില്‍ മണ്ണെടുപ്പ് ആരംഭിച്ചതാണ് നാട്ടുകാരില്‍ സംശയം ഉണര്‍ത്തുകയും പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തത്. ബുധനാഴ്ച അര്‍ത്ഥരാത്രിമുതല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്ര് നല്കിയ അനുമതി പത്രത്തിന്റെ ബലത്തില്‍ മണ്ണെടുപ്പ് ആരംഭിക്കുകയായിരുന്നു. മണ്ണെടുപ്പ് സ്ഥലത്തുനിന്ന് ലോഡുകള്‍ പഞ്ചായത്ത് അതിര്‍ത്തി കടന്ന് പോയതായിട്ടാണ് സൂചന കോണ്‍ഗ്രസ്സ് നോമിനിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ ഇടയിലും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: