പാലാ: മാതാ അമൃതാനന്ദമയീ മഠത്തില്‍ നിന്നും 15വര്‍ഷങ്ങള്‍ക്കുമുമ്പ് പുറത്താക്കിയ ഒരു വിദേശ വനിത എഴുതിയ ഒരു പുസ്തകത്തിന്റെ പേരില്‍ മാതാ അമൃതാനന്ദമയീ ദേവിയെ അവഹേളിക്കുവാനുള്ള ചില മാദ്ധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയകളുടെയും പ്രവര്‍ത്തനത്തെ മീനച്ചില്‍ ഹിന്ദുമഹാസംഗമം അപലപിച്ചു. അമ്മയെ അവഹേളിക്കുകവഴി ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനങ്ങളെ തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും യോഗം വിലയിരുത്തി. ഡോ.എന്‍.കെ.മഹാദേവന് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു മഹാസംഗമം ചെയര്മാന് വി.മുരളീധരന്, ജനറല്‍ സെക്രട്ടറി കെ.എന്‍.വാസുദേവന്‍, ജനറല്‍ കണ്‍വീനര്‍ സി.കെ.അശോക്, വൈസ് പ്രസിഡന്റുമാരായ ഡോ.സുകുമാരന്‍ നായര്‍, ബിജു കൊല്ലപ്പള്ളി, ടി.പ്രഭാഖരന്, ശ്രീകുമാര്‍ പാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് 4ന് മാതാ അമൃതാനന്ദമയീ ഭക്തജനസമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തും. വൈകിട്ട് 4ന് ളാലം മഹാദേവക്ഷേത്രപരിസത്തുനിന്നും പ്രകടനം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: