കോഴിക്കോട്: നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ ഫോറന്‍സിക് പരിശോധനയില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവിയും പോലീസ് സര്‍ജനുമായ ഡോ.ഷെര്‍ളി വാസു വ്യക്തമാക്കി.
കോഴിക്കോട് ബാര്‍ അസോസിയേഷന് ഫോറന്‍സിക്ക് എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണപരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷെര്‍ളി വാസു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുപറയുന്നത് ശരിയല്ല. കോടതിയില്‍ പ്രതിഭാഗത്തിനും പ്രോസിക്യൂഷനും ഈ റിപ്പോര്‍ട്ടിനെ കുറിച്ച് വാദങ്ങള്‍ ഉന്നയിക്കാനുണ്ടാകും. ഇതെല്ലാം മുന്‍കൂട്ടികണ്ട് വളരെ സൂക്ഷ്മതയോടെയാണ് ഓട്ടോപ്സി നടത്തി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പതിനൊന്ന് ഫോറന്‍സിക്ക് വിദഗ്ധര്‍ മൃതദേഹം പരിശോധിച്ചിട്ടുണ്ട്. അവരവരുടെ വീക്ഷണങ്ങള്‍ കൂടി രേഖപ്പെടുത്തുകയും അവയെകുറിച്ച് മണിക്കൂറുകളോളം ചര്‍ച്ച ചെയ്തുമാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്അവര് പറഞ്ഞു.
കോഴിക്കോട് ബാര്‍ അസോസിയേഷന് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ ഫോറന്‍സിക് വിഷയത്തെക്കുറിച്ച് ഡോ.ഷെര്‍ളി വാസു സംസാരിച്ചു. അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സുജിത്ത് ശ്രീനിവാസും വീഡിയോദൃശ്യങ്ങളുടെ സഹായത്തോടെ ഓട്ടോപ്സി ക്രമങ്ങള്‍ വിശദീകരിച്ചു. ജില്ല ജഡ്ജി വി.ഭാസ്കരന് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.കെ.പി.അശോക്കുമാര്, സെക്രട്ടറി അഡ്വ.ടെന്നീസണ്‍ തോമസ്, ജോ.സെക്രട്ടറി അഡ്വ.ഷിജോ ജോസഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: