കോട്ടയം: മലയാള ചലച്ചിത്രഗാനരംഗത്തെ അതുല്യപ്രതിഭകള്‍ക്ക് അവരുടെ പാട്ടുകള്‍കൊണ്ട് പ്രണാമമര്‍പ്പിക്കുന്ന രാകേന്ദു സംഗീതോത്സവത്തില്‍ ഇന്ന് കെ. രാഘവന് അനുസ്മരണമാണ്. സെല്ലുലോയ്ഡ് എന്ന സിനിമയിലെ കാറ്റേ കാറ്റേ നീ… എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ ഗായകന് ജീ. ശ്രീറാമും ചലച്ചിത്ര പിന്നണി ഗായിക ആലീസ് ഉണ്ണികൃഷ്ണനും കെ. രാഘവന് ഈണം പകര്‍ന്ന അനശ്വരഗാനങ്ങളുമായി എത്തും. രാകേന്ദു പരിപാടിയുടെ അവതാരകനും ഗാനനിരൂപകനുമായ വി.ടി. മുരളി, ആകാശവാണി ഗായികയായ ലീലാ ജോസഫ് എന്നിവരാണ് മറ്റു ഗായകര്‍.
ചലച്ചിത്ര പിന്നണിഗായകനായ ജി. ശ്രീറാം ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ ലളിത സംഗീത വിഭാഗം പ്രോ്ര്രഗാം എക്സിക്യ ൂട്ടീവാണ്. 2012ലെ മികച്ച ഗായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരം, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ചലച്ചിത്ര പിന്നണിഗായികയായ ആലീസ് ഉണ്ണികൃഷ്ണന് 1994ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നാടകഗായികയ്ക്കുള്ള അവാര്‍ഡും നാനാ ഗാലപ് പോളില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം മികച്ച ഗായികക്കുളള സമ്മാനവും നേടിയിട്ടുണ്ട്. ഇപ്പോള്‍ സൂര്യ ചാനലില്‍ ഓള്‍ഡ് ഈസ് ഗോള്‍ഡ് പരിപാടിയിലെ ഗായികയാണ്. വൈകുന്നേരം 5.30ന് സാജന് പീറ്റര്‍ ഐ.എ.എസ്. കെ. രാഘവന് അനുസ്മരണ പ്രഭാഷണം നടത്തും.
ചുണ്ടിലെ ചൂളംകുത്തിപ്പാട്ടിലൂടെ രാഘവന്‍മാഷിന് പ്രണാമം അര്‍പ്പിച്ചുകൊണ്ട് കാനറാ ബാങ്ക് റിട്ട. സീനിയര്‍ മാനേജര്‍ ജോയി ഐപ്പും ഇന്ന് അരങ്ങിലെത്തും. കളളിച്ചെല്ലമ്മ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരന് ചരിച്ച് ജയചന്ദ്രന് പാടി കരിമുകില്‍ കാട്ടിലെ ….. എന്ന പ്രശസ്തമായ ഗാനവുമായാണ് ഈ വ്യത്യസ്തനായ കലാകാരന് വേദിയില്‍ എത്തുന്നത്. അരനൂറ്റാണ്ട് മുന്‍പ് വിദ്യാര്‍ത്ഥി ആയിരിക്കെ കോട്ടയം സി.എം.എസ് കോളേജില്‍ വെച്ചായിരുന്നു ഈ രംഗത്തെ ജോയി ഐപ്പിന്റെ അരങ്ങേറ്റം പിന്നീട് 1993ല്‍ മൂവാറ്റുപുഴയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നൈറ്റ് അടക്കം എത്രയോ വേദികള്‍. ആകാശ വാണിയിലും ദൂരദര്ശന്, ഏഷ്യാനെറ്റ്, കൈരളി, സൂര്യ, ജീവന്, കൗമുദി അടക്കമുളള ദ്യശ്യ മാധ്യമങ്ങളിലും ഐപ്പ് തന്റെ വ്യത്യസ്തമായ സംഗീത പരിപാടി അവതരപ്പിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസ്, ജസ്റ്റിസ് സുബ്രഹ്മണ്യന്‍പോറ്റി, ജസ്റ്റിസ് കെ.സി.തോമസ്, ഡോ. ബാബുപോള്‍, കെ.ജെ. മാത്യൂ തുടങ്ങി ഒട്ടനവധി പ്രശസ്തരുടെ പ്രശംസാപത്രങ്ങളും അദ്ദേഹത്തിന് പ്രോത്സാഹനവും പ്രചോദനവുമായി.
രാകേന്ദു സംഗീതോത്സവത്തില്‍ ഇന്നലെ രാഗപൗര്ണ്ണമിയില് ദക്ഷിണമൂര്‍ത്തി ക്ക് സംഗീത പ്രണാമം അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ പ്രഭാഷണം നടന്നു. ഡോ.മനോജ്കുറൂര്‍ ദക്ഷിണമൂര്‍ത്തി അനുസ്മരണപ്രഭാഷണം നടത്തി. ന്യൂറോസര്‍ജനും കേരള സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായ ഡോ.ബി.ഇക്ബാലും മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി അഡീഷനല്‍ ഡയറക്ടര്‍ ഡോ.വി.എല്‍. ജയപ്രകാശും ചേര്‍ന്നവതരിപ്പിച്ച ഉപകരണ സംഗീത വിരുന്നു നടന്നു. തുടര്‍ന്ന് വി.ടി. മുരളി, ലീലാ ജോസഫ് എന്നിവര്‍ നയിച്ച ഗാനസന്ധ്യ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: