കോട്ടയം: മെഡിക്കല്‍ കോളജ് ആസ്പത്രിയിലേയ്ക്കുള്ള ജലവിതരണപൈപ്പ് പൊട്ടിയൊഴുകിയത് മൃതദ്ദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ വൈകിയത് പ്രതിഷേധത്തിന് കാരണമായി.ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് ഏറെ നേരത്തേക്കിന് സംഘര്ഷത്തിമിടയാക്കി.ഇന്നലെ രാവിലെ മുതല്‍ ആസ്പത്രിയില്‍ വെള്ളമെത്താതിരുന്നതിനാല് ആസ്പത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലായി.ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ നാലോളം മൃതദ്ദേഹങ്ങള്‍ പോസ്റ്റമോര്‍ട്ടത്തിന് സൂക്ഷിച്ചിരുന്നു.മോര്‍ച്ചറിയില്‍ വെള്ളമെത്താതിരുന്നതിനാല് പോസ്റ്റ്മോര്‍ട്ടം വൈകുകയായിരുന്നു.
രാവിലെ പോസ്റ്റ് മോര്‍ട്ടം നടത്തിയതിനുശേഷം മൃതദ്ദേഹം കൊണ്ടുപോകുന്നതിന് നിരവധി പേര് എത്തിയിരുന്നു.എന്നാല്‍ ഉച്ചയായിട്ടും മൃതദ്ദേഹം കിട്ടാന്‍ വൈകിയതാണ് പ്രതിഷേധങ്ങല്ക്ക് കാരണമായത്. അത്യാഹിതത്തിന് പുറകുവശത്തുകൂടി കടന്നുപോകുന്ന പൈപ്പാണ് പൊട്ടിയത്.തിങ്കളാഴ്്ച അര്‍ദ്ധരാത്രിയോടെയാണ് പൈപ്പ് പൊട്ടിയത്.
ജലവിതരണം നിലച്ചതോടെ രാവിലെ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു.ലാബുകളുടെ പ്രവര്‍ത്തനവും നിലച്ചു. വാഹന അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ അത്യാഹിതത്തില്‍ കൊണ്ടുവന്ന രോഗികള്‍ക്ക് അത്യാഹിതത്തില്‍ ജലം ലഭ്യമല്ലാതിരുന്നതിനാല്‍ ഡ്രസിംങ്ങും മറ്റും കാര്യങ്ങളും മുടങ്ങി. ആശുപത്രിയിലെ എല്ലാ വിഭാഗത്തിന്റെയും ശസ്ത്രക്രീയ തീയേറ്ററിന്റെയും പ്രവര്‍ത്തനത്തേയും ദോഷകരമായി ബാധിച്ചു.വാര്‍ഡുകളില്‍ രാവിലെ പ്രാഥമിക കൃത്യങ്ങള്‍ക്ക് രോഗികളും ബന്ധുക്കളും ബുദ്ധിമുട്ടി.എന്നാല്‍ രക്തസാമ്പിളുമായി വന്നവരെ രാവിലെ തിരിച്ചയച്ചു.തുടര്‍ന്ന് രക്തപരിശോധനയ്ക്ക് രോഗികള്‍ക്ക് സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്നു.
കഴിഞ്ഞ ദിവസം ബയോകെമസ്ട്രി ലാബിലെ രക്തപരിശോധന യന്ത്രം തകരാറിലായി പരിശോധന മുടങ്ങിയിരുന്നു.ഇതിനു തൊട്ടുപിന്നാലെയാണ് ഇന്നലെയും ലാബിന്റെ പ്രവര്‍ത്തനം നിലച്ചത്. ഓര്‍ത്തോ വിഭാഗത്തില്‍ രോഗികളുടെ പ്ലാസ്റ്റര്‍ ആഴിച്ചുമറ്റുന്നതിനും വെള്ളമില്ലാതിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചു.പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ജലവിതരണം ഉച്ചയോടെയാണ് പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്.തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമാണ് മൃതദ്ദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: