കാഞ്ഞിരപ്പള്ളി: റേഷന്‍കടകളിലെ സെയില്സ്മാന് ജീവനക്കാരെ ക്ലാസ് ഫോര്‍ ജീവനക്കാരായി അംഗീകരിച്ച് സര്‍ക്കാര്‍ വേതനം അനുവദിക്കണമെന്ന് ഓള് കേരള റേഷന്‍ സെയില്സ്മാന് അസോസിയേഷന് കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഇന്ന് രാവിലെ പത്ത് മുതല്‍ കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനു മുന്പില് നിരാഹാര സമരം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗവ. ചീഫ് വിപ്പ് പി. സി. ജോര്‍ജ് സമരം ഉദ്ഘാടനം ചെയ്യും. എന്‍. ജയരാജ് എം. എല്‍. എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍്റ് ബി. ജയചന്ദ്രന്, പഞ്ചായത്ത് പ്രസിഡന്‍്റ് പി. എ. ഷെമീര്‍, അസോസിയേഷന് സംസ്ഥാന പ്രസിഡന്‍്റ് ഫിലിപ്പ് ജോസഫ്, സംസ്ഥാന സെക്രട്ടറി പ്രകാശ് പുളിക്കന്‍, റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന ഭാരവാഹികളായ എം. ആര്. സലിന്, ജോയിക്കുട്ടി കുരീക്കാട്ട് എന്നിവര്‍ പ്രസംഗിക്കും.
1966 മുതല്‍ കേന്ദ്രം ഭരിച്ച സര്‍ക്കാരുകളുടെ ഭക്ഷ്യമേഖലയോടുള്ള സമീപനമാണ് സംസ്ഥാനത്തെ സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം തകര്‍ത്തതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ സാധാരണക്കാരുടെ പ്രതീക്ഷയാണ് റേഷന്കടകളെന്നും ദയാദാക്ഷണ്യമില്ലാതെ റേഷന്‍ സാധനങ്ങളുടെ സബ്സിഡി എടുത്തുകളഞ്ഞും, അളവില്‍ കുറയ്ക്കുകയും ചെയ്തപ്പോള്‍ പൊതുവിതരണ സമ്പ്രദായം താറുമാറിലായി. 14, 500 ഓളം വരുന്ന റേഷന്‍ വ്യാപാരികളും അത്രത്തോളം വരുന്ന സെയില്സ്മാന്മാരുടെയും ജീവിതവും, മുഴുവന്‍ ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷ്യധാന്യം ഉറപ്പുവരുത്തുന്ന സമ്പ്രദായവും തകര്‍ക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരരുതെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ പ്രകാശ് പുളിക്കന്‍, ലത്തീഫ്് എരുമേലി, അനീഷ് മുഹമ്മദ്, മാത്യു ജോസഫ്, സുനില്‍ ടി. വി, സജി ചെറിയാന്, എം. കെ. ലാലു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: