കോട്ടയം: എറികാട് പന്തമാവ് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന പാറമടകള്‍ നിര്‍ത്തലാക്കണമെന്ന് എറികാട് പാറമടവിരുദ്ധ സമിതി ആവശ്യപ്പെട്ടു. എറികാട് പന്തമാവില് പ്രവര്‍ത്തിക്കുന്ന പാറമടകളുടെ അനിയന്ത്രിതമായ പ്രവര്‍ത്തനം ഈ മേഖലയിലെ ജനങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷിമൃഗാദികള്‍ക്കും ഗുരിതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 15 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും 45 വയസ്സിന് മുകളിലുള്ള മുതിര്‍ന്നവരും ഇന്ന് നിത്യരോഗികളായി മാറിക്കഴിഞ്ഞു.യാതൊരു നിയന്ത്രണവുമില്ലാതെ രാവിലെ 6 മണി മുതല്‍ വൈകിട്ട് 7 വരെ പാറമടകള്‍ പ്രവര്‍ത്തിക്കുന്നു. പാറപ്പൊടി കലര്‍ന്ന മലിന ജലം സമീപത്തെ തോട്ടില്‍ പതിക്കുന്നതോടെ ശുദ്ധമായ ജലം നാടുകാര്ക്ക് കുളിക്കുന്നതിനും അലക്കുന്നതിനും അന്യമായി കഴിഞ്ഞിരിക്കുന്നു. സ്കൂള്‍ സമയത്ത് പോലും പാറമട ഉടമകളുടെ ടിപ്പറുകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ മരണപ്പാച്ചില്‍ നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: