തിരുവനന്തപുരം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന് വധക്കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ അഞ്ച് ദിവസമായി തുടര്‍ന്ന് വന്ന നിരാഹാര സമരം കെകെ രമ അവസാനിപ്പിച്ചു.
കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് രമ സമരം അവസാനിപ്പിച്ചതെന്ന് ആര്‍എംപി നേതാവ് എന്‍ വേണു പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് രമ പ്രതികരിച്ചു. സമരത്തില്‍ പിന്തുണ നല്കിയ എല്ലാവര്ക്കും നന്ദി പറയുന്നതായും രമ അറിയിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബിആര്‍പി ഭാസ്കര്‍ നല്കിയ നാരാങ്ങാനീര് കഴിച്ചാണ് സമരം അവസാനിപ്പിച്ചത്.
അതേസമയം മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷം രമയെ ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച് സിബിഐ അന്വേഷണം സംബന്ധിച്ച് ഉറപ്പുനല്‍കിയതായാണ് ആര്‍എംപി നേതാക്കള്‍ അവകാശപ്പെട്ടത്. സര്‍ക്കാര്‍ നല്കിയ ഉറപ്പില്‍ നിന്ന് പിന്മാറിയാല് എന്ത് ചെയ്യണമെന്ന് അപ്പോള്‍ ആലോചിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
ഒരു മാസത്തിനകം സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ചെന്നിത്തല ഉറപ്പ് നല്‍കിയതായി സോഷ്യലിസ്റ്റ് ജനത നേതാവ് എം പി വീരേന്ദ്ര കുമാര്‍ രമയെ സന്ദര്‍ശിച്ച് പറഞ്ഞു.
കവയിത്രി സുഗതകുമാരി രമയെ സമര പന്തലില്‍ സന്ദര്‍ശിച്ചിരുന്നു. രമയ്ക്ക് നീതി ഉറപ്പാക്കണമെന്നും രമയുടെ ജീവന് നിലനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സുഗതകുമാരി ആവശ്യപ്പെട്ടിരുന്നു. ഇനി കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നുകൂടെന്നും സുഗതകുമാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: