വൈക്കം: ജല അതോറിറ്റിയുടെ വൈക്കം സബ് ഡിവിഷന് സെക്ഷന്‍ ഓഫീസുകള്‍ ജീര്‍ണ്ണാവസ്ഥയില്‍. ഇന്നലെ കെട്ടിടത്തിന്റെ പ്രധാന കവാടത്തിന്റെ മുകള്‍ ഭാഗത്തുനിന്നും ഒരു ഭാഗം നിലം പതിച്ചു. രാവിലെ 8മണിക്ക് സംഭവം നടന്നതിനാല്‍ അപകടം ഒഴിവായി.നൂറ് കണക്കിന് പൊതുജനങ്ങള്‍ നിത്യവും പല ആവശ്യങ്ങള്‍ക്കായി ഈ ഓഫിസില്‍ വന്നുപോകുന്നത്. പുതിയവാട്ടര് കണക്ഷന് എടുക്കുന്നതിനും,വെള്ളക്കരം അടയ്ക്കുന്നതിനും കയറിയിരങ്ങുന്ന ഓഫിസാണിത്.ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്ദ്യോഗസ്ഥന് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കഴിഞ്ഞ ദിവസം ഓഫീസിന് ഉള്‍വശം അടര്‍ന്ന് വീണ് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും മേല്‍ പതിച്ചിരുന്നു.മെയിന്റനന്‍സ് പണികള്‍ മുടങ്ങിയതാണ് കെട്ടിടങ്ങള്‍ ജീര്ണ്ണാവസ്ഥയിലാകാന് കാരണം. അഞ്ചും, പത്തും കിലോയുള്ള കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുന്നതി നിത്യസംഭവമാണ്. സെക്ഷന്‍ ഓഫീസിലെ ജനല്‍ മുഴുവനായി ഒരു ജീവനക്കാന്റെ സമീപത്ത്് കഴിഞ്ഞ ദിവസം വീണിരുന്നു. മതിലും ഇടിഞ്ഞു വീഴുകയാണ്. കെട്ടിടത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. നൂറോളം ജീവനക്കാര്‍ സബ് ഡിവിഷന് സെക്ഷന്‍ ഒാഫീസുകളിലായി ജോലി ചെയ്യുന്നുണ്ട്. മഴക്കാലമെത്തിയാല്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥലാണ്. ഇങ്ങനെ നിരവധി ഫയലുകളും നശിച്ചുപോയിരുന്നു.ഇവിടുത്തെ കമ്പ്യൂട്ടറുംകളും,ഇലട്രീക്കല്‍ ഉപകരണവും എതുനിമിഷവും കെടുപറ്റാവുന്ന അവസ്ഥയിലാണ്. ഓഫീസിനു മുന്വസത്തുള്ള രണ്ടര ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിന്റെ എല്ലാതൂണുകളിലും അടര്‍ന്നു ബലക്ഷയമായിരിക്കുകായാണ്. അധികൃതര്‍ സത്വര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ വന്‍ദുരന്തം തന്നെ ഉണ്ടാകാന്‍ കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: