കോട്ടയം: ന്യൂനപക്ഷം, മതേതരത്വം എന്നീ വിഷയങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഒരിടത്തും വിശദമായി ചര്‍ച്ച ചെയ്യുന്നില്ലെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം കെ.ഡി വിനയരാജന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ഭാരതീയവിചാരകേന്ദ്രം ജില്ലാഘടകം സംഘടിപ്പിച്ച സദ്ഗമയ ത്രിദിന പ്രഭാഷണപരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷമായി വ്യാഖ്യാനിക്കുന്ന ഇസ്ലാമിക, ക്രൈസ്തവ സമൂഹത്തേക്കാള്‍ പ്രധാന്യം മറ്റ് ചില ന്യൂനപക്ഷ സമൂഹത്തിനാണ്. ഭാഷാ ന്യൂനപക്ഷം, വനവാസി സമൂഹം എന്നിവരെല്ലാം ന്യൂനപക്ഷങ്ങളാണ്. തുളു, കൊങ്കിണി, സാന്താള്‍, മൈഥിലി തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്ന ഭാഷാന്യൂനപക്ഷങ്ങള്, ഭാരതത്തിന്റെ പരിസ്ഥിതിയോടിണങ്ങി സ്വന്തം സംസ്കാരത്തിന് ക്ഷതം സംഭവിക്കാതെ ജീവിക്കുന്ന വനവാസികള്‍, കൂടാതെ ശൈവ, ജൈന, ബൗദ്ധ, വൈഷ്ണവ ന്യൂനപക്ഷങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ ഉള്ളവരെയൊന്നും ന്യൂനപക്ഷമായി വ്യാഖ്യാനിക്കുന്നില്ല. ക്രിസ്ത്യന്‍ ഇസ്ലാമിക സമൂഹത്തിന് ലഭിക്കുന്ന ന്യൂനപക്ഷ പരിഗണന അവര്‍ക്ക് ലഭിക്കുന്നില്ല.
ഇസ്ലാമിക സമൂഹം ഭൂരിപക്ഷമായ കാശ്മീരില്‍ ഹിന്ദുക്കള്‍ക്കും, ക്രിസ്തുമത വിശ്വാസികള്‍ അധികമായി വസിക്കുന്ന നാഗാലാന്റില്‍ നാഗന്മാര്ക്കും ന്യൂനപക്ഷാവകാശങ്ങള്‍ ലഭിക്കിന്നില്ല. നവോത്ഥാനകാലത്ത് യൂറോപ്പില്‍ നിന്നും കടന്നുവന്ന വാക്കാണ് മതേതരത്വം. ക്രിസ്തുമതം മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് എതിരുനിന്ന സമൂഹത്തെയാണ് അന്ന് മതേതരവിശ്വാസികള്‍ എന്നു വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് അഡ്വ. ശശികുമാര്‍ പി.ആര് അധ്യക്ഷതവഹിച്ചു. എബിവിപി ജില്ലാ പ്രസിഡന്റ് ടി.ജി ഹരികൃഷ്ണന്, വിചാരകേന്ദ്രം ജില്ലാ കമ്മറ്റയംഗം ജയകുമാര്‍.ആര് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: