കാഞ്ഞിരപ്പള്ളി: പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ബസിനുളളിലിട്ട് മര്‍ദ്ദിച്ച ബസ് ജീവനക്കാരന് പിടിയില്‍. മുണ്ടക്കയത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ പൈങ്ങന പുതുപറമ്പില്‍ രവീന്ദ്രന്റെ മകന് രാഹുലി (15) നാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം- ചാത്തന്‍തറ റൂട്ടിലോടുന്ന ‘അമ്പിളി ആശ’ എന്ന ബസിലെ ജീവനക്കാരനായ ജോയി എന്നയാളാണ് പോലീസ് പിടിയിലായത്. ഇയാളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. വൈകുന്നേരം 5.30 ഓടെ രാഹുല്‍ വാളക്കയത്തുള്ള ബന്ധുവീട്ടിലേയ്ക്ക് പോകുന്നതിനായി സ്റ്റാന്റിനുള്ളിലെത്തി ബസില്‍ കയറി. രണ്ട് ബസുകളിലെ ജീവനക്കാര്‍ തമ്മില്‍ വാക്കുതര്‍ക്കം നടക്കുമ്പോള്‍ ഇതുവഴി ബസിനുള്ളിലേയ്ക്ക് കയറാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ യാതൊരു കാരണവുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ ചെവിയ്ക്ക് പിറകിലും കൈവിരലിലും പരുക്കേറ്റു. വിദ്യാര്‍ത്ഥി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: