കാഞ്ഞിരപ്പള്ളി: ബസ്സ്റ്റാന്റില് സ്്ഥിരം സംഘര്‍ഷം ഉണ്ടാകുന്ന സാഹചര്യത്തില്‍ പോലീസിനെ നിയോഗിക്കണമെന്ന് ആവശ്യം ശക്തമായി. കഴിഞ്ഞ ദിവസം സ്കൂള്‍ വിദ്യാര്‍ത്ഥിയെ ബസ് ജീവനക്കാരന് തല്ലിയതുള്പ്പെടെയുളള നിരവധി സംഭവങ്ങളാണ് ബസ്സ്റ്റാന്റിനുള്ളില്‍ അരങ്ങേറുന്നത്. ഇന്നലെ കണ്‍സഷന്റെ പേരില്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരുമായി തര്‍ക്കമുണ്ടായി. കഴിഞ്ഞ ദിവസം സ്റ്റാന്റിനുള്ളിലെ പബ്ലിക് ശൗചാലയത്തിനുളളില്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. ബസിനുള്ളില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പെരുമാറിയതും കഴിഞ്ഞയിടെയുണ്ടായ സംഭവമാണ്. പോലീസിനായി ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്റ്റാന്റിനുളളില്‍ എയ്ഡ് പോസ്റ്റ്്് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പോസ്റ്റര്‍ പതിക്കുകയല്ലാതെ ഒരു ഫലവുമുണ്ടായില്ല. ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും സ്റ്റാന്‍്റില്‍ നിത്യസംഭവമാണ്.
പലപ്പോഴും നിരപരാധികള്‍ക്ക് തല്ല് കിട്ടുന്ന സംഭവമുണ്ട്. സ്ത്രീകളെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടും വേണ്ടത്ര സുരക്ഷ ഒരുക്കുന്നതിന് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. സ്കൂള്‍ കുട്ടികളുടെ തിരക്ക് വര്‍ധിക്കുന്നതോടെ സ്റ്റാന്റ്ിനുള്ളില് നിന്ന് തിരിയാന്‍ ഇടമില്ലാതാകും. സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യാന്‍ സ്ഥിരമായി ഇവിടെ പൂവാലന്മാരെത്തും. തിരക്ക് വര്‍ദ്ധിക്കുന്ന രാവിലെയും വൈകിട്ടും ഒരു വനിതാ പോലീസിനെ ഡ്യൂട്ടിയ്ക്ക്് നിയോഗിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ മിക്ക ദിവസങ്ങളിലും വനിതാ പോലീസ് ഡ്യൂട്ടിക്കെത്താറില്ല. സ്റ്റാന്റില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയും മിക്ക ദിവസങ്ങളിലും തകരാറിലാകും. സ്ഥിരം സംഘര്‍ഷം നടക്കുന്നിടത്ത് ക്യാമറ ഘടിപ്പിച്ചിട്ടില്ലെന്ന് ആക്ഷേപവുമുണ്ട്. രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതോടെ യാത്രക്കാര്‍ക്ക് ദുരിതമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: