ചങ്ങനാശേരി: ചങ്ങനാശേരി കാവാലിക്കര തെങ്ങനോടിചിറയില് എ.കെ.സി.എച്ച്.എം.എസിന്റെ പ്രവര്‍ത്തകരെ കുടുംബത്തോടെ ആക്രമിച്ച പെന്തക്കോസ്തുകാരായ അക്രമികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ട പോലീസ്, പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
നാല്പതോളം വരുന്ന പെന്തക്കോസ്തുകാര്‍ വടിവാള്‍, ഇരുമ്പ് ദണ്ഡ്, കല്ല്, കഠാര തുടങ്ങിയ മാരകായുധങ്ങളുമായി സ്ത്രീകളടക്കമുള്ള എ.കെ.സി.എച്ച്.എം.എസ് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട ഇവിടെ പഞ്ചായത്തു വക റോഡ് പെന്തക്കോസ്തു വിശ്വാസിയായ കുഞ്ഞുമോന്റെ പുരയിടത്തില്‍ മുട്ടിയ ഭാഗം ഇയാള്‍ കെട്ടിയടച്ച് എ.കെ.സി.എച്ച്.എം.എസ് കാര്‍ക്ക് വഴി നിഷേധിച്ചത് സ്ഥലത്തെ പഞ്ചായത്ത് മെമ്പറുടെ ഒത്താശയോടുകൂടിയാണ്.. പ്രതികളുടെ ബന്ധുകൂടിയായ ഇയാളുടെ വക സ്ഥലവും വഴിക്കായി ഏറ്റെടുക്കേണ്ടിവരുമെന്നതും എ.കെ.സി.എച്ച്.എം.എസ് പ്രവര്‍ത്തകര്‍ക്ക് നീതി നിഷേധിക്കുന്നതിന് പോലീസ്, പഞ്ചായത്ത്, ആശുപത്രി അധികൃതരെ ഇയാള്‍ സ്വാധീനിക്കുന്നതിന് കാരണമാണ്. ആയതിനാല്‍ പ്രതികളെ ഉടന്‍തന്നെ അറസ്റ്റുചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഹിന്ദു ഐക്യവേദി ചങ്ങനാശേരി താലൂക്ക് സമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: