ചങ്ങനാശ്ശേരി: കേരളത്തിലും തമിഴ്നാട്ടിലും വീടിന്റെ വാതില്‍ തകര്‍ത്ത് ആളുകളെ അക്രമിച്ച് മോഷണം നടത്തിവന്നിരുന്ന നാലംഗ തമിഴ് സംഘത്തെ ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ.എല്‍. രാജീവും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എ. നിഷാദ്മോനും ഷാഡോപൊലിസും ചേര്‍ന്ന് അറസ്റ്റു ചെയ്തു. തമിഴ്നാട് തേനിജില്ലയിലെ വിരുദനഗര്‍ വില്ലേജില്‍പ്പെട്ട തങ്കപ്പാണ്ടി (48) കരമുളയന് (38), മലൈക്കണ്ണന് (28), വിഷ്ണു (40) എന്നിവരെയാണ് ഷാഡോ പൊലിസ് അറസ്റ്റു ചെയ്തു. ഇവര്നാലുപേരും തമിഴ്നാട്ടില്‍ അമ്പതിലധികം മോഷണങ്ങള്‍ നടത്തി പിടിയിലായി ജയിലില്‍ കഴിഞ്ഞിട്ടുള്ളവരാണെന്ന് പൊലിസ് പറഞ്ഞു. മലൈക്കണ്ണനും കരയുളയനും കേരളത്തില്‍ ഇരുപതോളം മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. തങ്കപ്പാണ്ടിയും കരയുളയനും സഹോദരന്മാരാണ്. ഇവര്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമാണ്. 2011-ല്‍ പത്തനംതിട്ട കൂടലില്‍ മോഷണശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഇവര്‍ കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
കോട്ടയം ജില്ലാ പൊലിസ് മേധാവി എം.പി. ദിനേശിന്റെ നിര്‍ദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ.എല്‍. രാജീവ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എ. നിഷാദ്മോന്, സബ് ഇന്‍സ്പെക്ടര്‍ വിനോദ് റ്റി.പി., ഷാഡോ പൊലിസ് അംഗങ്ങളായ സി.ഐ. വിജയന്, എഎസ്ഐ ഗോപി, കെ.കെ. റജി, സിബിച്ചന്, ജോസഫ്, പ്രദീപ് ലാല്‍, പ്രകാശ് അശോകന്, ജെയിംസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: