മാവേലിക്കര: നിരവധി മോഷണക്കേസുകളിലെ പ്രതിപിടിയില്‍. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ നന്നാട് തുരുത്തേല്‍ ജയപ്രകാശി (ജെപി-30)നെയാണ് മാന്നാര്‍ സിഐ: ആര്.ബിനുവും സംഘവും അറസ്റ്റ് ചെയ്തത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലായി നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. മാവേലിക്കര കരിപ്പുഴയില്‍ ക്ഷേത്രകവര്ച്ചയ്ക്ക് തയാറെടുക്കവെയാണ് ഇയാള്‍ പിടിയിലായത്.
തട്ടാരമ്പലം പുതുശേരി അമ്പലത്തില്‍ നിന്നും 15,000 രൂപ കവര്‍ന്നതുള്‍പ്പെടെ പതിനഞ്ചോളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും 20 പവന്, പത്തനംതിട്ട ജില്ലയിലെ പുളിക്കീഴില്‍ നിന്നും 18 പവന് ഉള്‍പ്പെടെ നിരവധി കവര്‍ച്ചാ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. പത്തനംതിട്ട, തിരുവല്ല, ചെങ്ങന്നൂര്‍, കുറത്തികാട്, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ സ്റ്റേഷനുകളിലും ഇയാളുടെ പേരില്‍ കേസുകളുണ്ട്. പുളിക്കീഴില്‍ നടന്ന കൊലപാതക ശ്രമത്തിലും ഇയാള്‍ പ്രതിയാണ്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ സ്ക്വാഡില്‍പെട്ട സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഫസല്‍ഖാന്‍, സിപിഒമാരായ രാജേഷ് ആര്.നായര്‍, എസ്.സുള്‍ഫിക്കര്‍, സുരേഷ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: