കോട്ടയം: ബാങ്കിലടയ്ക്കാന്‍ കൊണ്ടുപോയ മൂന്നുലക്ഷം രൂപ സ്വകാര്യ ബസ് യാത്രക്കിടെ നഷ്ടപ്പെട്ടതായി പരാതി. പുതുപ്പള്ളി തലക്കോട്ട് ചാലില്‍ മോഹനന്, ഭാര്യ പത്മകുമാരി എന്നിവര്‍ മാന്നാനം എസ്ബിഐയില്‍ അടയ്ക്കാന്‍ കൊണ്ടുപോയ പണമാണ് നഷ്ടപ്പെട്ടത്. പുതുപ്പള്ളിക്കും കോട്ടയത്തിനും മദ്ധ്യേയാണ് പണം നഷ്ടപ്പെട്ടതെന്ന് കരുതുന്നു.
പത്മകുമാരി ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. തിരുനക്കര ബസ് സ്റ്റാന്ഡിലിറങ്ങിയപ്പോഴാണ് പണം നഷ്ടപ്പെട്ടവിവരം അറിയുന്നത്. 3,12,000 രൂപയടങ്ങിയ പൊതി പ്ലാസ്റ്റില് കൂടില്‍ പൊതിഞ്ഞാണ് ബാഗില്‍ സൂക്ഷിച്ചിരുന്നത്. ബാഗിന്റെ സിബ്ബ് ഊരി നാടോടിസംഘത്തില്പ്പെട്ട സ്ത്രീകളാരെങ്കിലും കവര്‍ന്നതായാണ് സംശയമുയര്‍ന്നിരിക്കുന്നത്. ചന്തക്കവലയില്‍ ഇറങ്ങിയ നാടോടി സ്ത്രീയെ പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. എസ്ബിഐയില്‍ നിന്നും വായ്പയെടുത്ത് പണം അടയ്ക്കാനായാണ് മോഹനനും ഭാര്യയും എത്തിയത്. സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍നിന്നും വായ്പയെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചുമാണ് ഇവര്‍ ഇത്രയു തുക സ്വരൂപിച്ചത്. വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: