തിരുവനന്തപുരം: മഹാഭാരതത്തില്‍ വിദുരര്‍ പറയുന്ന വാക്യം ഉദ്ധരിച്ചുകൊണ്ടായിരുന്നു ധനമന്ത്രി തന്റെ 12-ാം ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.
“ചക്ഷുഷാ മനസാ വാചാര
കര്‍മ്മണാ ച ചതുര്‍വിധം
പ്രസാദയതി യോ ലോകം
തം ലോകോ അനുപ്രസീദതി”
എന്ന സംസ്കൃതശ്ലോകം ചൊല്ലി മാണി അതിന്റെ അര്‍ത്ഥവും വിശദീകരിച്ചു. കണ്ണുകൊണ്ടു അനസ്സുകൊണ്ടും വാക്കുകൊണ്ടും കര്‍മ്മംകൊണ്ടും ജനങ്ങളെ സന്തുഷ്ടരാക്കുന്നവരെ ജനങ്ങളും സന്തുഷ്ടരാക്കുന്നു എന്ന് വിദുരര്‍ പറഞ്ഞതുപോലെയാണ് യുഡിഎഫി സര്ക്കാരെന്നായിരുന്നു മാണിയുടെ കണ്ടെത്തല്‍. യുഡിഎഫിന്റെ കണ്ണും മനസ്സും വാക്കും കര്‍മ്മങ്ങളും എന്നും ജനങ്ങള്ക്കപ്പമാണ്. ജനങ്ങള്‍ക്കുവേണ്ടിയാണ്. എന്റെ കഴിഞ്ഞ മൂന്നു ബഡ്ജറ്റുകളും ഈ വസ്തുതയാണ് പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ സന്തുഷ്ടരാണ്. യുഡിഎഫും സന്തുഷ്ടമാണ്. ഈ സന്തുഷ്ടി നിലനിര്‍ത്തിക്കൊണ്ടു മുമ്പോട്ടുപോകാന്‍ പ്രതിജ്ഞാബദ്ധരാണ്. മന്ത്രി പറഞ്ഞു.
ഭാര്യ കുട്ടിയമ്മ, മകനും എംപിയുമായ ജോസ് കെ.മാണി തുടങ്ങിയ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് മാണി ബജറ്റ് അവതരണത്തിനയി എത്തിയത്.
81-ാം വയസ്സിന്റെയും രോഗത്തിന്റെയും അവശത പ്രകടമാകുന്നതായിരുന്നു രണ്ടര മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗം. മാണിയുടെ വിഷമം മനസിലാക്കിയ സ്പീക്കര്‍ കാര്ത്തികേയന് ഇരുന്ന് വേണമെങ്കിലും പ്രസംഗിക്കാമെന്ന് അറിയിച്ചു. അരമണിക്കൂറോളം ഇരുന്നുകൊണ്ടായിരുന്നു പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: