മായ നീങ്ങണമെങ്കില്‍ പരിപൂര്ണബോധത്തിന് തുല്യമായി കര്‍മം ഒടുങ്ങണം അപ്പോള്‍ സൂര്യന് പ്രകാശിക്കുന്നതുപോലെ ലോകത്തില്‍ അവന് സ്വയംഭൂവായി പ്രകാശിക്കും. ഇങ്ങനെ മര്‍ത്യലോകം ജന്മാന്തരമാകുന്ന ബോധത്തില്‍ക്കൂടി കര്മത്തിലെത്തി ജന്മിയില് കലര്‍ന്നു യഥാസ്ഥാനത്തു (ഏകത്വത്തില്‍) എത്തി സമ്പൂര്‍ണമായ ദൈവത്തില്‍ അടങ്ങിക്കാണും. ഈ നിര്‍മലമായ അവസ്ഥയാണ് ലോകം പ്രകൃതിയില്‍ പ്രത്യക്ഷീകരിക്കുന്നത് എന്നുള്ള ബോധം ഉള്ളില്‍ ഇല്ലാത്തവരാണ് ഭേദബുദ്ധികളെക്കൊണ്ട് ഈശ്വര നിശ്ചയത്തെ തടഞ്ഞ് ഈശ്വരകോപത്തിലെത്തി നരകത്തിലെറിഞ്ഞ് സര്‍വവിധ ക്ലേശത്തെയും അനുഭവിച്ചുകൊണ്ട് ശരീരസുഖത്തില് മാത്രം ആശ്രയിച്ചുകൊണ്ട് കുരുടനെപ്പോലെ നിരാലംബരായി ജീവച്ഛവങ്ങളായി സഞ്ചരിക്കുന്നത്. അതിനാല്‍ നിര്മലനാം ബോധ സ്വരൂപനിലെത്തി നിര്‍വഹിക്കേണ്ടവിധം കര്‍മം പഴുതുകൂടാതെ ഒടുക്കുന്നതിന് ഗുരുകല്പന ആരും വഴുതി പോകാതെയും പഴുതിന് ഇടം കൊടുക്കാതെയും നിര്മലത്വത്തിലെത്തിയ ഗുരു തന്നെ നിര്മിക്കേണ്ടുംവിധം നിര്‍മിക്കുന്നതിന് ഗുരുവിന്റെ ഉദ്ദേശ്യം മുഴുവന്‍ കര്‍മത്തിലൂടെ വരുത്തി ന്യൂനത കൂടാതെ പ്രകാശിച്ച് സൂര്യന് ഇരുട്ടിനെ പ്രകാശമാകുന്ന ഖണ്ഡിയാകുന്ന അറിവുകൊണ്ട് ധര്‍മമാകുന്ന യുദ്ധം ധീരധീരം ചെയ്തുലോകം മുഴുവനും ആത്മീക ഉണര്‍വുണ്ടാക്കി പ്രകാശിച്ച് ലോകം മുഴുവന്‍ ഉള്ളവര്‍ക്ക് നിങ്ങള്‍ പ്രകാശമായിത്തീരുന്നതിന് നിങ്ങളെ ഈ കാര്യങ്ങള്‍ ഉദ്ബോധിപ്പിച്ചിരിക്കുന്നു.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: