സ്വന്തം ലേഖകന്‍
പാലാ: പാലായ്ക്ക് സന്ധ്യാംബര ശോഭ പകര്‍ന്ന് ആയിരങ്ങള്‍ പങ്കെടുത്ത പ്രൗഢഗംഭീരമായ ശോഭായാത്രയോടെ 22-ാമത് മീനച്ചില്‍ ഹിന്ദുമഹാസംഗമത്തിന് വെള്ളാപ്പാട് ദേവീക്ഷേത്ര സന്നിധിയിലെ രാമകൃഷ്ണനാനന്ദ സ്വാമി നഗറില്‍ ഇന്നലെ തുടക്കമായി. ളാലം ക്ഷേത്രസന്നിധിയില്‍ നിന്ന് വൈകിട്ട് 4.30ന് ആരംഭിച്ച വിവേകാനന്ദ ജയന്തി മഹാശോഭായാത്രയില്‍ ഹിന്ദു സംഗമത്തെ പ്രതിനിധീകരിച്ച് 22 കാവി പതാകകളുമായി വിവിധ സമുദായ സംഘടനാ നേതാക്കള്‍ ഹിന്ദു മഹാസംഗമം ഭാരവാഹികള്‍ എന്നിവര്‍ മഹാശോഭായാത്രയ്ക്ക് നേതൃത്വം വഹിച്ചു. വാദ്യമേളങ്ങള്‍, ഭജനസംഘങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ ശ്രീകൃഷ്ണ വേഷമണിഞ്ഞ കുട്ടികള്‍, അശ്വാരൂഢനായ ഛത്രപതിശിവജി, വിവേകാനന്ദ സ്വാമികളുടെയും രാമകൃഷ്ണാനന്ദ സ്വാമികളുടെയും ഛായാചിത്രം വഹിച്ചുള്ള രഥങ്ങള്‍, കേരളീയ വേഷമണിഞ്ഞ അമ്മമാര്‍ എന്നിവര്‍ ഘോഷയാത്രയെ വര്‍ണ്ണാഭമാക്കി.
സ്വാഗതസംഘം ഭാരവാഹികളായ ഡോ.എന്‍.കെ.മഹാദേവന്, വി.മുരളീധരന്, കെ.എന്‍.വാസുദേവന്‍, പി.കെ.അശോകന്, ഡോ.എസ്.സുകുമാരന നായര്‍, എം.എസ്.വാസുദേവന്‍ നമ്പൂതിരി, റ്റി.കെ.ജഗദീഷ് കുമാര്‍, കരിങ്കുന്നം രാമചന്ദ്രന്, ശംഭുദേവശര്‍മ്മ, അഡ്വ.രാജേഷ് പുല്ലാട്ട്, കെ.ഗോപിനാഥന് നായര്‍, കെ.പി.ദാമോദരന്‍, ഗോപി ശാസ്താപുരം, കെ.എന്‍.ഭാസ്കരന്, രാധാകൃഷ്ണവാര്യര്‍, എം.കെ.ഹരിദാസ്, കെ.കെ.രവീന്ദ്രന്, എം.ആര്.ഷാജി, ബിജു കൊല്ലപ്പള്ളി, എം.പി.രാജപ്പന്, ജയശ്രീ മോഹനചന്ദ്രന്, എം.സുശീലാദേവി, രത്നമ്മ രാമചന്ദ്രന് എന്നിവര്‍ ശോഭായാത്രയ്ക്ക് നേതൃത്വം നല്കി.
അരുണാപുരം ശ്രീരാമകൃഷ്ണമഠത്തില്‍ നിന്ന് വിവേകാന്ദ സ്വാമികളുടെ ഛായാചിത്രവും ഇടനാട് നിന്ന് രാമകൃഷ്ണാന്ദ സ്വാമികളുടെ ഛായാചിത്രവും ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തില്‍ നിന്ന് പതാകയും കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്ന് ജ്യോതിയും മുരിക്കുംപുഴ ദേവീ ക്ഷേത്രത്തില്‍ നിന്ന് കൊടിമരവും ഘോഷയാത്രയായി സംഗമവേദിയില്‍ കൊണ്ടുവന്നു. വൈകിട്ട് 6ന് അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വാമദേവാനന്ദ മഹരാജ് സംഗമ നഗരിയില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സംഗമ പരിപാടികളുടെ ഉദ്ഘടനവും ആയിരം സന്നദ്ധ സേവാംഗങ്ങളുടെ അവയവദാന സമ്മതപത്രം ഏറ്റുവാങ്ങലും രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ സഹ സര്‍കാര്യവാഹ് കെ.സി.കണ്ണന് നിര്‍വ്വഹിച്ചു.
സനാതന ധര്‍മ്മ ത്തെ സംരക്ഷിക്കുകയും കാത്തുസൂക്ഷിക്കുകയുമാണ് ഹൈന്ദവ ധര്‍മ്മമെന്ന് അദ്ദേഹം പറഞ്ഞു. ജാതി വിവേചനം ഒരുസമൂഹത്തിനും ഭൂഷണമല്ല. മതപരിവര്‍ത്തനം മൂലം സംസ്കാരത്തിനും രാഷ്ട്രത്തിനും അപചയം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഹിന്ദു ന്യൂനപക്ഷമായ പ്രദേശങ്ങള്‍ വിഘടനവാദ ഭീഷണിയിലാണ്. അതിനാല്‍ മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാമി വാമദേവാനന്ദ മഹരാജ് അദ്ധ്യക്ഷത വഹിച്ചു. വെള്ളാപ്പാട് ദേവീക്ഷേത്രം രക്ഷാധികാരി അഡ്വ.കെ.ആര്.ശ്രീനിവാസന് ആശംസാപ്രസംഗം നടത്തി. സ്വാഗതസംഘം പ്രസിഡന്റ് ഡോ.എന്‍.കെ.മഹാദേവന് സ്വാഗതവും ജനറല്‍ സെക്രട്ടറി കെ.എന്‍.വാസുദേവന്‍ നന്ദിയും പറഞ്ഞു.
ഹിന്ദു മഹാസംഗമത്തിന് തുടക്കം കുറിച്ച് മാര്‍ഗ്ഗദര്‍ശനം നല്കി കടന്നുപോയ സ്ഥാപകാദ്ധ്യക്ഷന്‍ ഡോ.പി.ചിദംബരനാഥ്, ഉപാദ്ധ്യക്ഷന്മാരായ എം.കെ.ശിവരാമന് നായര്‍, ബി.പത്മകുമാര്‍ എന്നിവരെ സമ്മേളനം അനുസ്മരിച്ചു. ഇനിയുള്ള എട്ടുനാള്‍ സനാതന ആദ്ധ്യാത്മിക വിജ്ഞാന യജ്ഞങ്ങളുടെ സംഗമവേദിയായി പാലാ മാറും.
‘വ്യാസഹൃദയം തുറക്കുമ്പോള്‍’ പ്രഭാഷണ പരമ്പരയാണ് ഈ വര്‍ഷത്തെ ഹിന്ദുസംഗമത്തിന്റെ മുഖ്യ ഇനം. സംത്സംഗങ്ങള്‍, ഹിന്ദു നേതൃസമ്മേളനം, യുവജനസമ്മേളനം, വനിതാ സമ്മേളനം, കാര്‍ഷിക സംഗമം, മഹാസര്‍വ്വൈശ്വര്യപൂജ, വിദ്യാഗോപാല പൂജ എന്നിവയും സംഗമത്തിന്റെ ഭാഗമായി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: