കോട്ടയം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റീസ് ജെ.ബി.കോശിയുടെ ഇടപെടലിന്റെ ഫലമായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി തളര്‍ന്ന മൂന്നുപേര്‍ക്ക് ആശ്വാസം ലഭിച്ചു.
ശാരീരീക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന പെന്‍ഷനുവേണ്ടിയാണ് പൂഞ്ഞാര്‍ സ്വദേശി സെബാസ്റ്റ്യന്‍ ജോസഫ് 2012ല്‍ പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. ഫലം കാണാത്തതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പെന്ഷന് അനുവദിക്കുകയായിരുന്നു.
2009ലാണ് ചങ്ങനാശേരി സ്വദേശി പി.ആര്.പ്രസാദ് വാര്‍ദ്ധക്യകാല പെന്ഷന് കോട്ടയം ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. ഫണ്ട് വരുമ്പോല്‍ പരിഗണിക്കാമെന്ന് കളക്ടര്‍ മറുപടി നല്കി. തുടര്‍ന്ന് തഹസീല്‍ദാര്‍ക്ക് പരാതി നല്കി. ഒരിക്കല്‍ ക്കൂടി അപേക്ഷ സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പ്രസാദ് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഗുണഭോക്താക്കളുടെ എണ്ണം തികഞ്ഞതുകാരണമാണ് അപേക്ഷ പരിഗണിക്കാന്‍ വൈകിയതെന്ന് കളക്ടര്‍ കമ്മീഷനെ അറിയിച്ചു. ജസ്റ്റീസ് ജെ.ബി.കോശിയുടെ നിര്‍ദ്ദേശാനുസരണം പ്രസാദിന് ജില്ലാ കളക്ടര്‍ വാര്‍ദ്ധക്യകാല പെന്ഷന് അനുവദിച്ചു.
വൈക്കം വടക്കേമുറി ആലൂങ്കല് ജോര്‍ജ്ജിന്റെ ഭാര്യ ബേബി കമ്മീഷനെ സമീപിച്ചത് കാന്‍സര്‍ രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് സഹായം തേടിയാണ്. കമ്മീഷന് കോട്ടയം ജില്ലാ കളക്ടറില്‍ നിന്നും വിശദീകരണം തേടി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രോഗചികിത്സയ്ക്കായി സര്‍ക്കാര്‍ 30,000 രൂപ അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: