രാത്രിയുടെ അന്ധകാരത്തില്‍, ഇരുണ്ട വനാന്തരത്തില്‍, ഇരയുടെ മേല്‍ ചാടിവീഴാന്‍ ഒരു വ്യാഘ്രം പതുങ്ങി ഒളിച്ചുകാത്തിരിക്കുന്നു. അവിചാരിത നിമിഷത്തില്‍, ഇരയുടെ നേര്‍ക്ക് കുതിച്ചുചാടി കീഴ്പ്പെടുത്തുന്നു. അതിന് ഇരയാകരുത്. എല്ലായ്പ്പോഴും ജാഗ്രത. ആ വ്യാഘ്രം നിന്റെ ഇന്ദ്രിയങ്ങളല്ലാതെ മറ്റൊന്നുമല്ല, നിന്റെ ബലഹീനതകള്‍ മനസ്സിലാക്കി, ഒളിച്ച് കാത്തിരുന്ന്, ഏറ്റവും അഭിശുപ്തമായ മുഹൂര്‍ത്തത്തില്‍ നിന്നെ ക്ഷതപ്പെടുത്താന്‍ കാത്തിരിക്കുന്നു. ഇന്ദ്രിയങ്ങളുടെ അധിനതയില്‍ എപ്പോഴെപ്പോള്‍ നീ വരുന്നോ അപ്പോഴെല്ലാം നീ ഒരു നൂറുതവണ മൃതനാകുന്നു. ഓരോ തവണ നീ ഇന്ദ്രിയങ്ങള്‍ക്ക് വംശവദനാകുമ്പോഴും നിന്നുള്ളിലുള്ള എന്തൊക്കെയോ മരിച്ചുവീഴുന്നു. അതിനെ അതിജീവിക്കുക. ഒരിക്കല്‍ മാത്രം നിന്റെ മൃത്യു സംഭവിക്കട്ടെ, അത് നിന്റെ “അഹ”ങ്കാരത്തിന്റേയുമാകട്ടെ. എന്നെന്നേക്കുമായി നിന്റെ അഹങ്കാരത്തെ വധിക്കൂ. നിന്റെ അന്തരംഗത്തില്‍ ശാശ്വതമായി ഞാന്‍ വിളങ്ങട്ടെ.
ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: