കാലടി: എല്ലാ ഭാഷകളുടെമാതാവുംസംസ്കൃതിയുടെ മുഖ്യധാരയുമായ സംസ്കൃത ഭാഷയെ മറക്കുക ജന്മം നല്കിയ മാതാവിനെ മറക്കുന്നതിന് തുല്യമായിരിക്കുമെന്ന് ശ്രീ ശങ്കരാചാര്യസംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ പറഞ്ഞു.
വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തില്‍ കാലടി ശ്രീശാരദാ വിദ്യാലയത്തില്‍ നടക്കുന്ന സംസ്ഥാന സംസ്കൃത ശിക്ഷക പ്രശിക്ഷണ ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയെ അന്തര്‍ദേശീയ തലത്തിലുള്ള സംസ്കൃതപഠന കേന്ദ്രമാക്കി മാറ്റുമെന്ന് വി.സി. പറഞ്ഞു. സംസ്കൃത ഭാഷാ പഠനത്തിനായി പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും അപേക്ഷകര്‍ ഉടനെതന്നെ എത്തിച്ചേരും. 36 പ്ലസ്ടു സ്കൂളുകളില്‍ സംസ്കൃത പഠനത്തില്‍ നോഡല്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിയ്ക്കും തുടക്കമായി. സംസ്കൃത ഭാഷാ പഠനത്തിനും, പ്രചാരണത്തിനും വേണ്ടി നിസ്വാര്‍ത്ഥമായ സേവനമനുഷ്ഠിക്കുന്ന മഹാപ്രസ്ഥാനമാണ് വിശ്വസംസ്കൃത പ്രതിഷ്ഠാനമെന്ന ്ദിലീപ്കുമാര് പറഞ്ഞു.
കാലടി ശൃംഗേരിമഠം ഓണററി മാനേജരും, സംസ്കൃത പണ്ഡതനുമായ പ്രൊഫ. എ.സുബ്രഹ്മണ്യയ്യര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്കൃതഭാഷാ പ്രചാരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ശൃംഗേരിമഠം സന്നിധാനം ഭാരതീതീര്ത്ഥംമഹാസ്വാമികളുടെ ആശംസാപത്രിക ചടങ്ങില്‍ വായിച്ചു. വിശ്വസംസ്കൃത പ്രതിഷ്ഠാനം ശിക്ഷണവിഭാഗം അദ്ധ്യക്ഷന്‍ ഡോ. ഇ.എന്‍. ഈശ്വരന് ആമുഖ പ്രഭാഷണം നടത്തി. ലോകഹൃദയങ്ങളില് ഭാരതമാതാവിനെ സുസ്ഥിരമായി പ്രതിഷ്ഠിക്കുകയാണ് ലക്ഷ്യം. സംസ്കാരത്തിന്റെ ശബ്ദമായ സംസ്കൃതഭാഷാ പഠനവും സംഭാഷണവും ഹോമിയോഗുളികപോലെആവര്ത്തിച്ച് സനാതന സംസ്കൃതിയെ സുദൃഢമാകുമെന്ന് ഈശ്വരന് പറഞ്ഞു.
“സ്വസ്തിദിശാ” എന്ന സ്മരണികയുടെ പ്രകാശനം വിശ്വസംസ്കൃത പ്രതിഷ്ഠാനം രക്ഷാധികാരിഡോ.ജി. ഗംഗാധരന് നായര്‍ വി.സി.യ്ക്ക് കോപ്പി നല്കി നിര്‍വ്വഹിച്ചു. അമേരിക്കയില്‍ നിന്നും 25 പേര് സംസ്കൃതത്തില്എം.എ ബിരുദം എടുത്തത് സംസ്കൃതഭാഷകളെ ലോകം അംഗീകാരമാണെന്ന് ഡോ. ഗംഗാധരന് നായര്‍ പറഞ്ഞു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്അഡ്വ. കെ.ബി. സാബു, ഡോ. ഉണ്ണികൃഷ്ണന്, ടി.എസ്. ശാലിനി ,ഡോ. എടനാട് രാജന് നമ്പ്യാര്‍, ആര്.കിരണ്കുമാര്എന്നിവര് പ്രസംഗിച്ചു.
ജസ്റ്റിസ് വി.ആര്കൃഷ്ണയ്യരുടെ സന്ദേശംചടങ്ങില്വായിച്ചു ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരഭാഷ സംസ്കൃതമാണെന്നും അത് ഭാരതത്തിന് സ്വന്തമാണെന്നും അദ്ദേഹം നല്കിയ സന്ദേശത്തില്സൂചിപ്പിച്ചു.
പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന സംസ്കൃത ശിക്ഷക-പ്രശിക്ഷണ ശിബിരത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി മുന്നൂറ് പ്രനിധികള്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12 വരെ സാധാരണക്കാര്‍ക്കായി സംസ്കൃത സംഭാഷണ ശിബിരവും നടക്കുന്നുണ്ട്. പ്രായഭേദമന്യേ എല്ലാവര്ക്കും സംഭാഷണ ശിബിരത്തില്‍ പങ്കെടുക്കാം. ഭാഷാ പണ്ഡിതന്മാര്, വാഗ്മികള്‍, സാംസ്കാരിക നായകന്മാര് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി ക്ലാസ്സെടുക്കും. 29 ന് ശിബിരം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: