കോട്ടയം: മണങ്ങല്ലൂര്‍ – കൂവപ്പള്ളി കുടിവെള്ള പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായതായി ജലവിഭവ വകുപ്പ് സെക്രട്ടറി പി.ജെ.കുര്യന് ലോകായുക്ത് ഡിവിഷന് ബഞ്ച് മുമ്പാകെ രേഖാമൂലം അറിയിച്ചു. പിയുസിഎല്‍ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്.അബ്ദുള്‍ അസീസാണ് ഇതുസംബന്ധിച്ച് ലോകായ്കുത ജസ്റ്റീസ് എം.എം.പരീത് പിള്ള, ഉപലോകായുക്ത് ജസ്റ്റീസ് ജി.ശശിധരന് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ചില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യത്തില്‍ വാട്ടര്‍ അതോറിട്ടി എടുത്ത തുടര്‍നടപടികള്‍ അടുത്ത മാര്‍ച്ച് 4ന് ലോകായുക്ത ഡിവിഷന് ബഞ്ച് മുമ്പാകെ രേഖാമൂലം ഹാജരാക്കണം.
ഏതാനും വര്‍ഷം മുമ്പ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി മുപ്പതുലക്ഷം രൂപ മുടക്കി ആരംഭിച്ച കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഫണ്ടില്ലെന്ന് നേരത്തെ നല്കിയ സത്യവാങ്മൂലത്തില്‍ പഞ്ചായത്ത് അധികൃതര്‍ ലോകായുക്തയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാട്ടര്‍ അതോറിട്ടിയെയും ജലവിഭവ വകുപ്പ് സെക്രട്ടറിയെയും കക്ഷിചേര്‍ക്കുവാന്‍ ലോകായുക്ത ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു.
ലക്ഷക്കണക്കിനു രൂപ മുടക്കി ആരംഭിച്ച കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാത്ത പഞ്ചായത്തിന്റെയും സര്‍ക്കാരിന്റെയും നടപടിയെ ലോകായുക്ത നേരത്തെ വിമര്‍ശിച്ചിരുന്നു. ഈ പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ ആലുംപരപ്പ് ഹരിജന്‍ കോളനി ഉള്‍പ്പെടെ അഞ്ചോളം കോളനികളുടെയും മൂന്നു വാര്‍ഡുകളിലെ അഞ്ഞൂറോളം കുടുംബങ്ങളുടെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: