കൊച്ചി: ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്റെ സ്വര്‍ണ്ണമാലയും, മൊബെയില്‍ ഫോണും, പണവും കവര്‍ച്ച ചെയ്ത കേസിലെ പ്രതിയെ തൃക്കാക്കര അസി.പോലീസ് കമ്മീഷണര്‍ ബിജോ അലക്സാണ്ടറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം അറസ്റ്റുചെയ്തു. കോതാട്, കണ്ടനാട്, തേരുംതറവീട്ടില് വിദുഷ്കിന് (24) ആണ് അറസ്റ്റിലായത്. ഇന്‍ഫോ പാര്‍ക്കിലെ ഒരു റെസ്റ്റോറന്റിലെ മാനേജരായ തൊടുപുഴ സ്വദേശി അനീഷ് ജോസഫാണ് കവര്‍ച്ചയ്ക്ക് ഇരയായത്. രാത്രി ജോലികഴിഞ്ഞ്, കുഴിക്കാട്ട് മൂലഭാഗത്തുള്ള താമസസ്ഥലത്തേക്ക് നടന്നുപോകവെ പിന്നില്‍നിന്നും വന്ന പ്രതി അനീഷിന്റെ തോളില്‍ തട്ടിവിളിച്ച് പേര് എന്താണെന്നും ജോലി എവിടെയാണെന്നും ചോദിച്ചശേഷം പ്പെട്ടന്ന് മുഖത്ത് ഇടിച്ച് കഴുത്തില്‍ കിടന്ന രണ്ട് പവന്റെ മാലയും, പോക്കറ്റില്‍ കിടന്നപേഴ്സും കൈയ്യില്‍ കരുതിയിരുന്ന മൊബെയില്‍ ഫോണും പിടിച്ചുപറിയ്ക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തിലാണ് പ്രതികളമശ്ശേരി ഭാഗത്തുനിന്നും അറസ്റ്റിലായത്. കവര്‍ച്ച ചെയ്ത മൊബെയില്‍ ഫോണും, പേഴ്സും, എടിഎം കാര്‍ഡും പ്രതിയുടെ പക്കല്‍നിന്നും കണ്ടെടുത്തു. സ്വര്‍ണ്ണമാല ഇയാള്‍ 23000 രൂപയ്ക്ക് ഇടപ്പള്ളി ടോള്ഭാഗത്തുള്ള പണയ സ്ഥാപനത്തില്‍ പണയം വെച്ചിരുന്നതും പോലീസുകണ്ടെടുത്തു. ഇയാള്‍ കളമശ്ശേരിസ്റ്റേഷനില് നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ ഒരു മാസം മുമ്പ്വരെ ഇന്‍ഫോപാര്‍ക്ക് ഭാഗത്ത് ഐടി സ്ഥാപനത്തില്‍ ജോലിനോക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: