മനുഷ്യന് വ്യക്തിത്വത്തെ സാമാന്യത്തിലാഴ്ത്താന് ഒരാഗ്രഹമുണ്ട്; ത്യജിക്കാനും പറന്നു മറയാനും ശരീരത്തോടും കഴിഞ്ഞ കാലത്തോടുമുള്ള കൂട്ടുകെട്ടുകളെ വെട്ടിമാറ്റാനും അവന് യത്നിക്കുന്നു. സ്വയം മനുഷ്യനാണെന്ന വസ്തുതപോലും മറക്കാന്‍ പണിപ്പെടുന്നു. എങ്കിലും ഹൃദയത്തില്‍ മൃദുലമായ ഒരു നാദം, ഒരു നൂലിന്റെ സ്പന്ദം, ഒരു മന്ത്രിക്കലുണ്ട്. അത് പറയുന്നു, കിഴക്കാകട്ടെ പടിഞ്ഞാറാകട്ടെ വീടാണേറ്റവും നല്ലത്. ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയിലുള്ള പൗരന്മാരേ, ഒരു സന്ന്യാസിയായിട്ടോ മതപ്രചാരകനായിട്ടുപോലുമോ അല്ല ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്; മറിച്ച്, പതിവുപോലെ നിങ്ങളോട് സംസാരിക്കാനായി കൊല്‍ക്കത്തയിലെ ആ ബാലനായിട്ടാണ്. അതേ, ഈ പട്ടണത്തെരുവുകളിലെ പൊടിയിലിരിക്കാനും ശിശുസാധാരണ സ്വാതന്ത്ര്യത്തോടെ സഹോദരന്മാരായ നിങ്ങളുടെ മുമ്പില്‍ എന്റെ ഹൃദയം തുറന്നുവയ്ക്കാനും ഞാനാഗ്രഹിക്കുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: