പാലാ: ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശപ്രകാരം കോട്ടയം ആര്‍റ്റിഒ ടി.ജെ. തോമസിന്റെ മേല്‍നോട്ടത്തില്‍ പാലാ കാഞ്ഞിരപ്പള്ളി സബ് ആര്ടിഓഫീസുകളും സ്ക്വാഡുകളും ഈരാറ്റുപേട്ട പൊലിസും സംയുക്തമായി നടത്തിയ വാഹനപരിശോധനയില്‍ നിയമലംഘനം നടത്തിയ 158 വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുത്തു. ഹെല്‍മറ്റ് ധരിക്കാത്ത 72 ഇരുചക്രവാഹന യാത്രക്കാരും സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തനയോഗ്യമല്ലാത്ത രണ്ട് സ്കൂള്‍ വാഹനങ്ങളും ഇതില്‍പ്പെടും. സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച ഒരു ടിപ്പര്‍ ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്തു. പെര്‍മിറ്റില്ലാതെ സര്‍വ്വീസ് നടത്തിയ അഞ്ച് വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. പിഴയിനത്തില്‍ 70,000 രൂപാ ഈടാക്കി. ഒരു വര്‍ഷമായി രജിസ്റ്റര്‍ ചെയ്യാതെ ഓടിയിരുന്ന ജെസിബിയില്നിന്നും ഒരു ലക്ഷത്തി ഇരുപത്തിനാലായിരം നികുതിയിനത്തില്‍ ഈടാക്കിയതായി ആര്‍റ്റിഒ പി.ജെ. തോമസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: