Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാരനാട് ദേവി ക്ഷേത്രം

വേതാള വാഹിനിയായി, ഭക്തര്‍ക്ക് അഭീഷ്ട വരദായിനിയായി കുടിക്കൊള്ളുന്ന ദേവിക്ക് പുറമേ ശിവന്‍, രക്തേശ്വരി ദേവി, കൊടുങ്കാളിയമ്മ എന്നീ ഉപദേവതകളേയും ആരാധിച്ചു വരുന്നു. വാരാനാട് ദേവി ക്ഷേത്രത്തിലെ ഉല്‍പ്പത്തിയെ സംബന്ധിച്ച് നിരവധി ഐതീഹ്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് വയലാര്‍ പുതിയയ്‌ക്കല്‍ കോവിലകത്തെ തമ്പുരാനുമായി ബന്ധപ്പെട്ട കഥ. ദേവിയുടെ പഞ്ചലോഹ വിഗ്രഹവുമായി മണഞ്ചേരിയിലെ തന്റെ ബന്ധുവിന്റെ വീട്ടിലേക്ക് വേമ്പനാട് കായലിലൂടെ വില്ലു വള്ളത്തില്‍ പോകുകയായിരുന്നു തമ്പുരാന്‍.

അരുണ്‍ മോഹന്‍ by അരുണ്‍ മോഹന്‍
Nov 28, 2013, 10:57 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ചേര്‍ത്തലയില്‍ നിന്ന് തണ്ണീര്‍മുക്കം കോട്ടയം റോഡിലാണ് വാരനാട് കവല, ഇവിടെ നിന്ന് ഒന്നര കിലോമീറ്റര്‍ വടക്ക് മാറിയാണ് വാരനാട് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വേതാള വാഹിനിയായി, ഭക്തര്‍ക്ക് അഭീഷ്ട വരദായിനിയായി കുടിക്കൊള്ളുന്ന ദേവിക്ക് പുറമേ ശിവന്‍, രക്തേശ്വരി ദേവി, കൊടുങ്കാളിയമ്മ എന്നീ ഉപദേവതകളേയും ആരാധിച്ചു വരുന്നു. വാരാനാട് ദേവി ക്ഷേത്രത്തിലെ ഉല്‍പ്പത്തിയെ സംബന്ധിച്ച് നിരവധി ഐതീഹ്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് വയലാര്‍ പുതിയയ്‌ക്കല്‍ കോവിലകത്തെ തമ്പുരാനുമായി ബന്ധപ്പെട്ട കഥ. ദേവിയുടെ പഞ്ചലോഹ വിഗ്രഹവുമായി മണഞ്ചേരിയിലെ തന്റെ ബന്ധുവിന്റെ വീട്ടിലേക്ക് വേമ്പനാട് കായലിലൂടെ വില്ലു വള്ളത്തില്‍ പോകുകയായിരുന്നു തമ്പുരാന്‍. മാര്‍ഗ മദ്ധ്യേ പെട്ടെന്ന് കാലവസ്ഥ മാറുകയും മഴയിലും കാറ്റിലും പെട്ട് വള്ളം ഉലയുകയും ചെയ്തു. അതോടെ യാത്ര അവസാനിപ്പിച്ച് അടുത്തുള്ള ഒരു വന പ്രദേശത്തേക്ക് തമ്പുരാന്‍ വള്ളം അടുപ്പിച്ചു. വനത്തിനുള്ളിലേക്ക് ദേവി വിഗ്രഹവും ഭാണ്ഡവുമായി കടന്ന തമ്പുരാന്‍ മഴയില്‍ നിന്നും കാറ്റില്‍ നിന്നും രക്ഷ നേടാന്‍ വലിയോരു മരശിഖരത്തിന്റെ പൊത്തില്‍ അഭയം പ്രപിച്ചു. കുറേ നേരത്തിന് ശേഷം മഴ ശമിച്ചപ്പോഴേക്കും പ്രഭാതമായി തുടങ്ങിയുന്നു. തുടര്‍ന്ന് തമ്പുരാന്‍ പൊത്തില്‍ നിന്ന് താഴെയിറങ്ങി കുളിയും തേവാരവും നടത്തിയതിന് ശേഷം ദേവിയെ മണ്ണു കൊണ്ടൊരു പീഠമുണ്ടാക്കി അതിലിരുത്തി. പിന്നീട് കൊടി വിളക്ക് കത്തിച്ചു വിഗ്രഹത്തിന്റെ മുന്നില്‍ വച്ച ശേഷം ഇലക്കുമ്പിളില്‍ നിറച്ച വെള്ളം കൊണ്ട് അഭിഷേകവും അവിടെ കണ്ട എരിക്കും പൂവുപയോഗിച്ച് പൂജ നടത്തുകയും ചെയ്തു. രാവിലെ യാത്ര ആരംഭിക്കാമെന്ന് തീരുമാനിച്ച തമ്പുരാന് പക്ഷെ അവിടെ ഇരുത്തിയ വിഗ്രഹത്തെ  ഉയര്‍ത്താന്‍ സാധിച്ചില്ല. വത്തിയത്ത് പണിക്കരുടെ ഉടമസ്ഥതയിലുള്ള സ്ഥലമായിരുന്നു അത്. ദേവിക്ക് അവിടെ നിന്ന് പോകാന്‍ അതൃപ്തിയുണ്ടെന്ന് മനസ്സിലാക്കിയ തമ്പുരാന്‍ വിധിയാംവണ്ണം ദേവിയെ അവിടെ കുടിയിരുത്തി . വരിയ നാട് എന്ന പേരില്‍ ആ സ്ഥലം അറിയപ്പെട്ടു. വരിയനാടാണ് കാലക്രമേണ വാരനാടായി പരിണമിച്ചത്. ഈ സംഭവത്തിന് ശേഷം ഇവിടെ അടുത്തുള്ള കിഴക്കേടത്തു കുടുംബവുമായി ചേര്‍ന്ന് വത്തിയത്ത് കാരണവര്‍ ദേവിക്ക് ക്ഷേത്രം പണി കഴിപ്പിക്കുകയായിരുന്നു. ദേവിയുടെ അനുഗ്രഹത്താല്‍ മാറാവ്യാധികള്‍ പിടിപ്പെട്ടവരുടെ രോഗങ്ങള്‍ മാറിയെന്നും, അന്ധരായവര്‍ക്ക് കാഴ്‌ച്ച ലഭിച്ചു, തുടങ്ങിയ അത്ഭുതങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കുംഭ മാസത്തിലെ ഭരണിയാണ്  ഇവിടുത്തെ പ്രധാന ഉത്സവം. 14 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന്റെ അവസാന നാളില്‍ നടക്കുന്ന ഗരുഡന്‍ തൂക്കം കാണാന്‍ നിരവധി ഭക്തരാണ് അമ്മയുടെ സന്നിധിയിലേക്ക് ഒഴുകി എത്തുന്നത്. ഉത്സവനാളുകളില്‍ പറയ്‌ക്കെഴുന്നുള്ളത്തും മറ്റും നടന്നു വരുന്നു. പതിമൂന്നാം നാളില്‍ നെറ്റിപ്പട്ടം കെട്ടി അണിഞ്ഞൊരുങ്ങിയ പതിനൊന്ന് ഗജവീരന്‍മാരുടെ അകമ്പടിയോടെയാണ് ദേവിയെ ക്ഷേത്രത്തിലേക്ക് എഴുന്നൊള്ളിക്കുന്നത്.      

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഎസിന്റെ നില ഗുരുതരമായി തുടരുന്നു: ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിൽ ഡോക്ടർമാർ

Health

അമിതമായി വിയര്‍ക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്: ഇതുകൂടി അറിയുക

Samskriti

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

Kerala

കണ്ണൂരില്‍ തിരയില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

India

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ ജഡം കണ്ടെത്തി

തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ശനിയാഴ്ച അവധി

കോഴിക്കോട് തേങ്ങ മോഷ്ടിക്കളെ നാട്ടുകാര്‍ പിടികൂടി

കണ്ണൂര്‍, കോഴിക്കോട്,കൊല്ലം ജില്ലകളില്‍ തെരുവുനായ ആക്രമണം

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബലാത്സംഗം ചെയ്യരുതെന്ന് കാല് പിടിച്ച് കേണപേക്ഷിച്ചിട്ടും തൃണമൂല്‍ യൂത്ത് നേതാവും കൂട്ടുകാരും ലോകോളെജിനുള്ളില്‍ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി

തിരുവനന്തപുരത്ത് ആശുപത്രിയില്‍ പരാക്രമം നടത്തിയ യുവാവ് അറസ്റ്റില്‍, അക്രമം പരിചയക്കാരി ആശുപത്രി ജീവനക്കാരി ഫോണ്‍ എടുക്കാത്തതിനാല്‍

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയില്‍ തിക്കിലും തിരക്കിലും 500 ലേറെ പേര്‍ക്ക് പരിക്ക്

1965ലെ ഇന്തോപാക് യുദ്ധത്തെ രണ്ടാം കശ്മീര്‍ യുദ്ധം എന്ന് വിശേഷിപ്പിച്ച് വിക്കിപീഡിയ; വീണ്ടും ചരിത്രസത്യം ഇന്ത്യാവിരുദ്ധമാക്കി വിക്കിപീഡിയ

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

മഞ്ഞപ്പട്ടുടുത്ത് , മുടിയിൽ പൂവും ചൂടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പമുള്ള കുട്ടിക്കുറുമ്പി : സോഷ്യൽ മീഡിയ തേടുന്നു ആരാണ് ഈ കുഞ്ഞ് സുന്ദരി ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies