കെട്ടുനിറച്ച് യാത്ര തുടങ്ങുന്ന ഭക്തന് വനത്തിലെ ഏഴുകോട്ടകള്‍ കടന്നുവേണം ശാസ്താവിന്റെ സന്നിധാനത്തിലെത്തി വണങ്ങുവാന്. ഏഴു കോട്ടകള്‍ കടക്കുന്നതിന് മുമ്പും നാളികേര ബലി നടത്തണം. ഒപ്പം കര്‍പ്പൂരദീപവും, ഭഗവത്പദം പ്രാപിക്കുന്നതിനുമുമ്പുള്ള ഘട്ടങ്ങളുമായി ഈ കോട്ടകളെ കണക്കാക്കാം. ഒന്നാമത്തെ കോട്ട എരുമേലിയിലാണ്. ഈ കോട്ടയുടെ ഭൂതനാഥന്‍ വാപുരനാണ്. കോട്ടയില്‍ തേങ്ങയുടേത് കര്‍പ്പൂരം കത്തിച്ച് മലചവിട്ടല്‍ തുടങ്ങാം. രണ്ടാമത്തെ കോട്ട കാളകെട്ടിയാണ്. ഇവിടെ ഭൂതനാഥന്‍ നന്ദികേശ്വനാണ്. ഇവിടെ നാളീകേരബലിയും കര്‍പ്പൂരദീപവും കാണിക്കാരന് ദക്ഷിണയും കോട്ടയില്‍ പ്രദക്ഷിണവുമുണ്ട്. മഹിഷിമര്‍ദ്ദനം കഴിഞ്ഞ് മണികണ്ഠന്റെ താണ്ഡവം പരമശിവന് കണ്ടുനിന്ന സ്ഥലമാണിതെന്നാണ് ഐതിഹ്യം. മൂന്നാമത്തെ കോട്ട ഉടുമ്പാറമലയാണ്. ഇവിടെ വ്യാഘ്രപാദന് എന്നൊരു ഭൂതനാഥനാണ് കോട്ടയുടെ അധിപന്. കോട്ടയില്‍ ശാസ്താവ് എന്നുപറയും. ഇവിടെ സര്‍പ്പപാട്ടും കാണിക്കാരന് ദക്ഷിണയും വെടിവഴിപാടും നാളികേര ബലിയും കര്‍പ്പൂരദീപവും വഴിപാട് നടത്താം. അയ്യപ്പന്മാര്ക്ക് താങ്ങും താവളുമാകാം. കോട്ടകള്‍ എന്ന സങ്കല്‍പ്പം വനയാത്രയിലെ സുരക്ഷിത താവളങ്ങള്‍ എന്ന അര്‍ഥത്തില്‍ മനസ്സിലാക്കുക. കോട്ടയുടെ കാവലാളായ ഭഗവാന്റെ ഭൂതഗണങ്ങള്‍ (അനുചരന്മാര്) ഉണ്ടെന്ന സങ്കല്‍പ്പം ആത്മവിശ്വാസം വര്‍ധിപ്പിക്കും. വെടിവഴിപാടും കര്പ്പൂരബലിയും വന്യജീവികളെ അകറ്റാനും അന്തരീക്ഷശുദ്ധിക്കും ഉത്തമമാര്‍ഗമാണ്.
– വി.സജീവ് ശാസ്താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: