പരമമായ സത്യത്തെ പ്രാപിക്കാനുള്ള നടപടിക്രമമാണ് ധ്യാനം. അതുകൊണ്ടാണ് സാധകന്മാര് ധ്യാനിക്കാന്‍ ശ്രമിക്കുകയും ധ്യാനിക്കാന്‍ പഠിക്കുകയും ചെയ്യുന്നത്. നിശിതവും ഏകാഗ്രവുമായ നിലയില്‍ മനസ്സിനേയും ബുദ്ധിയേയും ഉപകരണമാക്കിക്കൊണ്ട് ധ്യാനപരിപാടിയിലൂടെ അന്തര്‍മുഖമായ അവലോകനം നടത്തി തങ്ങളുടെ ‘യഥാര്ഥപ്രകൃത’മെന്തെന്ന് വേര്‍തിരിച്ചറിയാന്‍ അവര്‍ ഇങ്ങനെ പരിശീലിക്കുന്നു.
ചുരുക്കത്തില്‍ ധ്യാനപരിശീലനംവഴി സത്യത്തെ കണ്ടെത്തുന്നുവെന്ന് താത്പര്യം. ആ പുരാതനമഹര്ഷി പുംഗവന്മാരുടെ ശാസ്ത്രീയ നിഗമനങ്ങള്‍ അധികമധികം ഗ്രഹിക്കുന്നതോടുകൂടി അധികമധികം ധ്യാനിക്കാനും നാം പഠിക്കുന്നു.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: