Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മുത്തോട്‌ മുത്ത്‌ കൊരുത്ത ജീവിത വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2013, 08:06 pm IST
in Lifestyle

മുത്തോട്‌ മുത്ത്‌ ചേര്‍ത്ത ജീവിത വിജയത്തിന്റെ പടവുകള്‍ ചവിട്ടി കയറുകയാണ്‌ കൊടകര ബ്ലോക്ക്‌ പഞ്ചായത്തംഗം സിജി ബാബു. ജനപ്രതിനിധി എന്ന തിളക്കത്തിന്‌ കൃത്യമായ ആയുസുണ്ടെന്നും അതിനുശേഷവും ജീവിതത്തിന്‌ ഒരു ലക്ഷ്യം വേണമെന്ന ഉറച്ച തീരുമാനമാണ്‌ സിജിബാബു എന്ന സ്ത്രീയെ റോള്‍ഡ്‌ ഗോള്‍ഡ്‌ ആഭരണ നിര്‍മാണ മേഖലയിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്‌. തെരഞ്ഞെടുപ്പിന്‌ മത്സരിക്കുന്ന സമയത്ത്‌ സാധാരണ വീട്ടമ്മ മാത്രമായിരുന്നു സിജി. മെമ്പറായതിനുശേഷമാണ്‌ സ്വയം തൊഴിലിലേക്കിറങ്ങിയത്‌.

സ്ത്രീകള്‍ക്ക്‌ സ്വന്തമായി ഒരു വരുമാനമാര്‍ഗ്ഗം ഇന്നത്തെ ജീവിത സാഹചര്യത്തില്‍ അത്യാവശ്യമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ സിജി തെരഞ്ഞെടുത്തതാണ്‌ ഈ മേഖല. ജനപ്രതിനിധി എന്ന നിലയ്‌ക്കുള്ള കര്‍ത്തവ്യങ്ങള്‍ ചെയ്തതിനുശേഷം കിട്ടുന്ന സമയം വീട്ടിലിരുന്ന്‌ ചെയ്യാവുന്ന ഒരു തൊഴില്‍ എന്ന നിലയ്‌ക്കാണ്‌ റോള്‍ഡ്‌ ഗോള്‍ഡ്‌ പണിയിലേര്‍പ്പെടുന്നത്‌.

സുഹൃത്ത്‌ ചെയ്യുന്നത്‌ നോക്കി പഠിച്ചതാണ്‌ ഏകപ്രേരണ. നാട്ടുകാരേയും വീട്ടുകാരേയും സേവിച്ച്‌ മിച്ചം വരുന്ന സമയം കൊണ്ട്‌ ചെയ്തുതീര്‍ക്കുന്ന ജോലിയില്‍നിന്നും പ്രതീക്ഷിച്ചതിലധികം വരുമാനവും ലഭിക്കാന്‍ തുടങ്ങി. ആ തിരിച്ചറിവാണ്‌ മറ്റ്‌ സ്ത്രീകളെ കൂടി ഈ ജോലിയിലേക്ക്‌ സഹായികളായി കൂട്ടുവാന്‍ തീരുമാനിച്ചത്‌. ഇപ്പോള്‍ നാലു സ്ഥലങ്ങളിലായി പന്ത്രണ്ട്‌ സ്ത്രീകളാണ്‌ സിജിയുടെ കീഴില്‍ പണിയെടുക്കുന്നത്‌. മാലകള്‍, പാദസ്വരം, കമ്മല്‍ എന്നീ ഇനങ്ങള്‍ മാത്രമാണ്‌ ഇവര്‍ നിര്‍മിക്കുന്നത്‌. രണ്ടുവര്‍ഷം മുമ്പ്‌ ചെറിയ വരുമാനമാര്‍ഗം പ്രതീക്ഷിച്ച്‌ തുടങ്ങിയ ആശയമാണ്‌ ഇന്നിപ്പോള്‍ പന്ത്രണ്ടുപേര്‍ക്ക്‌ തൊഴിലു കൊടുക്കാനായത്‌ എന്നോര്‍ക്കുമ്പോള്‍ സിജിക്ക്‌ ഇപ്പോഴും അത്ഭുതം മാറിയിട്ടില്ല.

ഒല്ലൂരില്‍ നിന്നുമാണ്‌ നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ കൊണ്ടുവരുന്നത്‌. ഒരു ഡസനിലധികം മോഡലുകളിലാണ്‌ ആഭരണങ്ങളുടെ നിര്‍മാണം നടക്കുന്നത്‌. ഒരു മാല നിര്‍മിച്ചു നല്‍കുമ്പോള്‍ 50 മുതല്‍ 70 രൂപ വരെ കൂലിയായി ലഭിക്കും. ഒരു പാദസരത്തിന്‌ 40 മുതല്‍ 50 രൂപ വരേയും കമ്മലിന്‌ 10 മുതല്‍ 15 രൂപ വരേയുമാണ്‌ ലഭിക്കുന്നത്‌. എന്നാല്‍ നിര്‍മ്മാണ വസ്തുക്കള്‍ക്കായി പകുതിയോളം തുക മാറ്റി വയ്‌ക്കേണ്ടി വരും. എന്നിരുന്നാലും മറ്റ്‌ ജോലികള്‍ കഴിഞ്ഞുള്ള സമയത്ത്‌ ചെയ്യുന്ന ഈ ജോലിയില്‍നിന്നും 100 മുതല്‍ 250 രൂപ വരെ ദിനംപ്രതി സമ്പാദിക്കാനാവുമെന്ന്‌ സിജി പറയുന്നു. ആഭരണങ്ങളില്‍ പ്ലേയ്റ്റിങ്‌ ജോലികള്‍ നടത്താതിനാല്‍ പരിസരത്ത്‌ ആസിഡ്‌ മാലിന്യം പോലുള്ള പ്രശ്നങ്ങളും ഉടലെടുക്കുന്നില്ല.

രണ്ട്‌ വര്‍ഷം മുമ്പ്‌ പരീക്ഷണാടിസ്ഥാനത്തില്‍ സുഹൃത്തായ ബീനയുടെ വീട്ടിലാണ്‌ ആഭരണ നിര്‍മാണം ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌ പുതുക്കാട്‌, ചെമ്പൂച്ചിറ, കലൂര്‍ എന്നീ സ്ഥലങ്ങളിലേക്കായി പണിശാലകള്‍ വിപുലീകരിക്കുകയായിരുന്നു. ഒഴിവു സമയങ്ങളിലാണ്‌ സിജി ആഭരണ നിര്‍മാണത്തില്‍ സജീവമാകുന്നത്‌. തിരക്ക്‌ സമയങ്ങളില്‍ പാതിരാത്രി വരെയും നീളാറുണ്ട്‌. ബസ്‌ ജീവനക്കാരനായ ഭര്‍ത്താവ്‌ ബാബുവും നാലിലും രണ്ടിലും പഠിക്കുന്ന മക്കളായ അഭയ്‌ കൃഷ്ണ, അമിത്‌ കൃഷ്ണ എന്നിവരും സിജിക്ക്‌ പരിപൂര്‍ണ പിന്തുണയാണ്‌ നല്‍കി വരുന്നത്‌.

രാജേഷ്‌, കുറുമാലി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

മാറാനിതാണ് നേരം

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

India

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.