കോട്ടയം: പന്ത്രണ്ടാമത് റവന്യൂ ജില്ലാ കായിക കിരീടം കാഞ്ഞിരപ്പള്ളി ഉപജില്ലയ്ക്ക്. മീറ്റ് റിക്കോഡുകള്‍ക്ക് സാക്ഷ്യം വഹിച്ച ഈ വര്‍ഷത്തെ കായിക മേള അക്ഷരനഗരത്തിന് പൊന്‍തിളക്കമായി മാറി. മൂന്നു ദിവസം നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 219പോയിന്റുനേടി കാഞ്ഞിരപ്പള്ളി ഉപജില്ല ചങ്ങനാശേരി ഉപജില്ലയെ പിന്നിലാക്കി ട്രോഫിയില്‍ മുത്തമിടുകയായിരുന്നു.198പോയിന്റുകളോടെ ചങ്ങനാശേരി രണ്ടാം സ്ഥാനത്താണ്. 75പോയിന്റുനേടി കുറവിലങ്ങാട് ഉപജില്ലാ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 25സ്വര്‍ണ്ണവും 20വെള്ളിയും 18വെങ്കലവും നേടിയാണ് കാഞ്ഞിരപ്പള്ളി വിജയം കുറിച്ചത്. 22സ്വര്‍ണ്ണവും 15വെള്ളിയും 16 വെങ്കലവും ചങ്ങനാശേരിയും കരസ്ഥമാക്കി. അഞ്ച് സ്വര്‍ണ്ണവും ഒമ്പത് വെള്ളിയും 14വെങ്കലവും കുറവിലങ്ങാടിന് നേടാനായി. സ്്കൂള്‍ തലത്തില്‍ 115പോയിന്റുനേടി ഒന്നാമാതെത്തിയ കോരുത്തോട് സികെഎം എച്ച്എസ്എസ് ട്രോഫിയില്‍ മുത്തമിട്ടു. 17സ്വര്‍ണ്ണവും 10വെള്ളിയും 11വെങ്കലവും സികെഎം എച്ച്എസ്എസ് പൊരുതി നേടി. ചങ്ങനാശേരി ഉപജില്ലയില്‍പ്പെട്ട കുറുമ്പനാടം സെന്റ് പീറ്റേഴ്സാണ് രണ്ടാംസ്ഥാനത്ത്. 99പോയിന്റാണ്് കുറുമ്പനാടം സെന്റ് പീറ്റേഴ്സ് കരസ്ഥമാക്കിയത്. 14സ്വര്‍ണ്ണവും എട്ട് വെള്ളിയും അഞ്ച് വെങ്കലും കുറുമ്പനാടം കരസ്ഥമാക്കിയപ്പോള്‍ 60പോയിന്റുനേടിയ ഗ്രേസി മെമ്മോറിയല്‍ എച്ച്എസ് പാറത്തോട് സ്്കൂള്‍ തലത്തില്‍ മുന്നാം സ്ഥാനത്തിന് അര്‍ഹരായി. ഏഴ് സ്വര്‍ണ്ണവും ആറ് വെള്ളിയും ഏഴ് വെങ്കലവുമാണ് പാറത്തോടു സ്കൂള്‍ നേടിയത്. സികെഎം എച്ച്എസ്എസ് കോരുത്തോടിന്റെ കരുത്തിലാണ് കാഞ്ഞിരപ്പള്ളി ഉപജില്ലാ മുന്നിലെത്തിയത്. കായികമേളയില്‍ എട്ടു റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ടു. കായികമേളയുടെ മൂന്നുദിവസവും തീപാറുന്ന പോരാട്ടമാണ് നടന്നത്. കത്തുന്ന വെയിലിനെ അതിജീവിച്ച് ജേഴ്സിയണിഞ്ഞ വിദ്യാര്‍ത്ഥികള്‍ ആവേശഭരിതമായ പോരാട്ടം കാഴ്ചവച്ചു. വൈകുന്നേരം സമാപനസമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഫില്‍സണ്‍ മാത്യൂസ് സമ്മാനദാനം നിര്‍വ്വഹിച്ചു. ഡിഡിഇ ജെസി ജോസഫ്, നഗരസഭ പ്രതിപക്ഷ നേതാവ് എം കെ പ്രഭാകരന്, നഗരസഭ മുന്‍സിപ്പല്‍ വൈസ്ചേയര്പേഴ്സണ് രാജം ജി നായര്‍, ബിജു ദിവാകരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: