ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലിങ്ങളെ ദേശീയ ധാരയിലേക്ക് ആനയിക്കണമെങ്കില്‍ പല വിട്ടുവീഴ്ചകളും ചെയ്യണമത്രെ!? ചില മുസ്ലിം വര്‍ഗീയ വാദികളുടെ ഇത്തരം സമീപനങ്ങളെ ഭൂരിപക്ഷം മുസ്ലിങ്ങളും അംഗീകരിക്കുന്നില്ലെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി ഷിന്‍ഡേ വാര്ഗീയവാദികള്ക്കൊപ്പമാണ്! ന്യൂനപക്ഷ പ്രീണനം ഏതുവരെ പോകാമെന്ന് ഷിന്‍ഡേ പറയുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് തന്നെ അത് അരോചകമാകുന്നു! ഭിന്നിപ്പിച്ചു മുതലാക്കുന്ന ഒരു സമീപനമാണ് പലപ്പോഴും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്! ഹിന്ദുക്കളേയും മുസ്ലിങ്ങളെയും ഭിന്നിപ്പിച്ചു നിര്‍ത്തുന്നത് വോട്ടുബാങ്ക് മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണെന്ന് പറയാതിരിക്കാനാവില്ല.
എന്തിനും ഏതിനും ആര്‍എസ്എസിനേയും സംഘപരിവാറിനേയും കുറ്റപ്പെടുത്തുവാനും പ്രതികളായിക്കാണുവാനും അനുവദിക്കണം, അതുണ്ടായിട്ടാണിതുണ്ടായതെന്ന് പറയുവാന്‍ കാരണം അവരായിരിക്കണം!? പോക്കറ്റടി മുതല്‍ സ്വര്‍ണക്കള്ളക്കടത്ത്-കള്ളപ്പണ ഇടപാടും തുടങ്ങിയ ഹീനവൃത്തികളില്‍ മുസ്ലിങ്ങളുണ്ടെങ്കില്‍ അവരെ ഉപദേശം നല്കി വിട്ടയക്കണം; അബദ്ധവശാല്‍ തടവിലിട്ടാല്‍ അവര്‍ക്ക് അവരാവശ്യപ്പെടുന്ന ഭക്ഷണം പുറമേ നിന്നും വാങ്ങി നല്‍കണം, തടവില്‍ കിടന്ന അത്രയുംദിവസം കണക്കാക്കി സര്‍ക്കാരിന് പറ്റിയ പിഴവായി കണ്ടുകൊണ്ട് അവരെ വിട്ടയയ്ക്കുമ്പോള്‍ പ്രായശ്ചിത്തമായി ഒരു നിശ്ചിത തുക നല്‍കണം! കൂടാതെ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം എത്രകണ്ട് കുറയ്ക്കാമോ അത്രയും കണ്ട് കുറയ്ക്കണം, കഴിയുമെങ്കില്‍ പ്രായപരിധി തന്നെ വേണ്ടെന്ന് വെയ്ക്കണം, പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യുവാന്‍ നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യരുത്. കഴിയുമെങ്കില്‍ അനുവദിക്കരുത് (മലാല ക്ഷമിക്കണം) തുടങ്ങിയ കാര്യങ്ങള്‍ മുസ്ലിം ന്യൂനപക്ഷ അവകാശമായി കണ്ടുകൊണ്ട് ചെയ്തുകൊടുത്താല്‍ അത്ഭുതപ്പെടേണ്ടതില്ല!!
കഴിഞ്ഞ ദിവസം കത്തോലിക്കാ സഭയുടെ വിലയിരുത്തല്‍ പത്രത്തില്‍ വാര്‍ത്തയായി വന്നത് കാണാനിടയായി: ഭൂരിപക്ഷ സമുദായങ്ങള്‍ ഭരണത്തെ കുറ്റപ്പെടുത്തി രഹസ്യമായി തങ്ങളുടെ ആനുകൂല്യങ്ങള്‍ സര്‍ക്കാരില്‍നിന്ന് തട്ടിയെടുക്കുന്നതായുള്ള കത്തോലിക്കാ സഭയുടെ വിലയിരുത്തല്‍ കണ്ടാല്‍ തോന്നുക, കത്തോലിക്കാ സഭയുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തേക്കരുത്, ഭൂരിപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ടതുപോലും നല്‍കാതിരിക്കുന്ന സര്‍ക്കാരില്‍നിന്നും എന്തെങ്കിലും ലഭിച്ചാല്‍ അത് തട്ടിയെടുക്കുന്നതായി സഭ ചിത്രീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണെങ്കിലും പ്രസ്തുത വിലയിരുത്തലിനെ വേദനയോടെയാണ് ബ്രാഹ്മണ സഭ കണ്ടത്. ബ്രാഹ്മണരുടെ ആവശ്യങ്ങള്‍ക്ക് സഹായകരമായ നിലപാടുകള്‍ കത്തോലിക്കാ സഭ സ്വീകരിക്കണമെന്ന് ബ്രാഹ്മണസഭ ആവശ്യപ്പെടുകയും ചെയ്തു; എത്ര അന്തസ്സോടെയും വിനയത്തോടെയുമുള്ള ഒരഭ്യര്ത്ഥനയാണത്. ഹിന്ദു സമൂഹത്തിന്റെ ഹൃദയവിശാലതയേയും മഹാമനസ്കതയേയുമാണത് കാണിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അതെല്ലാം തന്നെ ഹിന്ദു സംസ്കാരത്തിന്റെ ദൗര്‍ബല്യമായി ന്യൂനപക്ഷങ്ങള്‍ കാണുന്നത് തികഞ്ഞ നന്ദികേടാണെന്ന് പ്രത്യേകം പറയേണ്ടതായി വരുന്നില്ല, ഇന്നലകളെ ഓര്‍മിക്കുമ്പോള്‍ നന്ദികേടെന്തെന്ന് ഓര്‍മവരും.
യേശു ദേവനെ എഴുത്തിനിരുത്തിയ ദിനമാണ് വിജയദശമിയായി ആഘോഷിക്കുന്നതെന്നും (ദസറ പെരുന്നാള്ാ മിശിഹാ രാത്രി ലോപിച്ചാണ് മഹാശിവരാത്രി ഉണ്ടായതെന്നും മറ്റുമൊക്കെ ‘ഫെയ്സ് ബുക്ക്’ വഴി പ്രചാരണം നടത്തി പോലും മതപരിവര്‍ത്തനം നടത്തുവാനുള്ള തന്ത്രം സ്വീകരിക്കുക വഴി വളരെ മോശമായ പ്രവര്‍ത്തനമാണ് ചില സഭകള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പറയാതിരിക്കാനാവില്ല. വളരെ മുമ്പു തന്നെ രാമായണത്തിലെയും മഹാഭാരതത്തിലെയും ചില വരികള്‍ മാത്രമെടുത്ത് അത് യേശുനാഥന്റെ വരവും ക്രിസ്തുലോകത്തെക്കുറിച്ചുമൊക്കെയാണെന്ന് പ്രചരിപ്പിക്കുകയുണ്ടായി! ഏതുമാര്‍ഗമുപയോഗിച്ചും എന്നുവെച്ചാല്‍ അതാത് രാജ്യങ്ങളിലെ ആഘോഷങ്ങളെ ക്രിസ്തുവുമായി ബന്ധപ്പെടുത്തി മതപരിവര്‍ത്തനത്തിന് ആക്കം കൂട്ടുകയെന്ന വത്തിക്കാന്‍ തന്ത്രത്തിന്റെ ഭാഗമായിട്ടുവേണം ഒരുപക്ഷേ ഇതിനെയെല്ലാം തന്നെ കാണുവാന്‍! പക്ഷേ അമേരിക്ക, ബ്രിട്ടന്, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയയിടത്തെല്ലാം തന്നെ സയന്‍സിന്റെ കണ്ടുപിടുത്തത്തോടെ വിശ്വസിപ്പിച്ചതെല്ലാം അന്ധമായ കെട്ടുകഥകളും വിശ്വസിക്കാനാവാത്തതുമാണെന്നഭിപ്രായപ്പെട്ടുകൊണ്ട് ജനങ്ങള്‍ പള്ളികളില്‍നിന്ന് അകന്നുനില്ക്കുവാന് ഇടവരുന്നതുമായി തട്ടിച്ചുനോക്കുമ്പോള്‍ സഭകളുടെ പ്രവര്‍ത്തനം അന്നും ഇന്നും ഒന്നുതന്നെയെന്ന് വിലയിരുത്തുവാന്‍ കഴിയും. പ്രവാചകനായ യേശുനാഥന്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍ ചാട്ടവാറുമായി കടന്നു ചെല്ലുക എവിടെയായിരിക്കുമെന്ന് പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല.
സതീഷ് പടക്കാറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: