കൊച്ചി/കോട്ടയം: ചോറ്റാനിക്കരയില്‍ കാമുകനൊപ്പം ചേര്‍ന്ന് അമ്മ നാല് വയസുകാരനെ കൊലപ്പെടുത്തി കുഴിച്ചിട്ടതിന് ഇരുവരെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ടാം നിലയില്‍ നിന്ന് ആറു വയസുകാരെനെ താഴേക്കെറിഞ്ഞ സംഭവവും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. പ്രബുദ്ധരെന്ന് കരുതുന്നവരുടെ കേരളത്തില്‍ തന്നെയാണ് കുരുന്നുകളോടുള്ള ഈ അക്രമമെന്നത് ലജ്ജയിലാഴ്ത്തുന്നു. ചോറ്റാനിക്കര കരിങ്ങാച്ചിറ നഴ്സറി വിദ്യാര്‍ത്ഥിനിയായ അക്സയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് അമ്മ റാണി, കാമുകന് രജിത്ത്, സുഹൃത്ത് ബെയ്സില്‍ എന്നിവര്‍ അറസ്റ്റിലായത്.
വിവാഹമോചനം നേടിയ റാണി മകള്‍ അക്സയ്ക്കൊപ്പം കരിങ്ങാച്ചിറയിലാണ് താമസം. അവിടെവച്ചാണ് ജെ.സി.ബി െ്രെഡവറായ രജിത്തുമായി ബന്ധം സ്ഥാപിക്കുന്നത്. പലപ്പോഴും രജിത് റാണിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം വീട്ടിലെത്തിയ രജിത് അക്സയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കൂട്ടി അബോധാവസ്ഥയിലാകുകയും മരിക്കുകയുമായിരുന്നു. തുടര്‍ന്ന് റാണിയുടെ വീടിന് സമീപത്ത് മൃതദേഹം മറവു ചെയ്യുകയായിരുന്നു. റാണി തന്നെയാണ് കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതക വിവരം വെളിച്ചത്തു വരുന്നത്.
അതേസമയം തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ആറു വയസുകാരനെ താഴെക്കെറിഞ്ഞതിന് കോലഞ്ചേരി സ്വദേശി ജോബിയെ അറസ്റ്റ് ചെയ്തു. പൊന്‍കുന്നം സ്വദേശി സാജന്റെ മകന് സുജിത്തിനെയാണ് ജോബി താഴേക്ക് വലിച്ചെറിഞ്ഞത്. ഗുരുതരമായ പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുമായി യാതൊരു തരത്തിലുള്ള ബന്ധവും ജോബിക്ക് ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജോബിക്ക് മാനസികവൈകല്യം ഉള്ളതായും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: