കൊച്ചി: കാസര്‍കോഡ് കുമ്പള അനന്തപുരം ക്ഷേത്രത്തില്‍നിന്നും വിജയദശമി ദിനത്തില്‍ ആരംഭിച്ച് ഇന്ന് തിരുവനന്തപുരം ശ്രീ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന അനന്തഗോയാത്രക്ക് എറണാകുളത്ത് സ്വീകരണം നല്കി. കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്ന യാത്രക്ക് മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഗോവന്ദനവും ഗോപൂജയും നടത്തി.
അനന്തപത്മനാഭസ്വാമിക്ക് ഗോശാല, ഭാരതീയ സംസ്കൃതികളെയും മൂല്യങ്ങളെയും കാത്തുസൂക്ഷിക്കുക, നാടിന് അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍ വംശ പരമ്പരയിലെ ഗോക്കളെ സംരക്ഷിക്കുക, വീട്ടില്‍ ഒരു ഗോശാല എന്നീ സന്ദേശവുമായി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് രക്ഷാധികാരിയും നടന് സുരേഷ്ഗോപി മാനേജിംഗ് ട്രസ്റ്റിയുമായ ശ്രീപത്മനാഭസ്വാമി ഗോശാല ട്രസ്റ്റ് ആണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.
കാസര്‍കോഡ് കുള്ളന്‍ വംശപരമ്പരയില്‍പ്പെട്ട പതിനൊന്ന് ഗോക്കളെ വഹിച്ചുകൊണ്ടുള്ള ഈ യാത്ര വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേരും. ഗോകര്‍ണ്ണം രാമചന്ദ്രാശ്രമം മഠാധിപതി ശ്രീ ജഗദ്ഗുരു രാജേന്ദ്ര രാഘവ തീര്മത്ഥസ്വാമികള് ഗോക്കളെ സമാപനച്ചടങ്ങില്‍ പത്മനാഭസ്വാമിക്ക് സമര്‍പ്പിക്കും.
ചലച്ചിത്രരംഗത്തെ സുരേഷ്ഗോപി, ദിലീപ്, മോഹന്‍ലാല്‍, പ്രിയദര്ശന്, ജയറാം, ജി. സുരേഷ്കുമാര്‍, മേനക സുരേഷ്, കെ.എ.എസ്. പണിക്കര്‍, കെ.പി. മാധവന്‍കുട്ടി, സി.ജി. രാജഗോപാല്‍, എന്‍.ആര്. സുധാകരന്, എസ്.ജെ.ആര്. കുമാര്‍, ക്യാപ്റ്റന്‍ സുന്ദരം, എ.എസ്. ബിജു, പ്രതീഷ് വിശ്വനാഥന്, യാത്ര കോര്‍ഡിനേറ്റര്‍മാരായ ഗോപന് ചെന്നിത്തല, കെ. രാധാകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: