ശിഷ്യന്റെ ഉള്ള് പുറംപോലെ വ്യക്തമായി ഗുരു കാണുന്നു. അവന് അപ്പപ്പോള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമാത്രം സ്നേഹത്തിലൂടെ പകര്‍ന്നുനല്‍കുന്നു. സ്നേഹത്തിന്റെ ശിഷ്യന്റെ ഹൃദയപുഷ്പത്തില് പുഴുവെടുക്കാതെ നോക്കാന്‍ സദാ ഗുരു ശ്രദ്ധിക്കും. ആ മനസ്സില്‍ എവിടെയാണ് വെറുപ്പിനും വിദ്വേഷത്തിനും പടര്‍ന്നുപിടിക്കാന്‍ ഇടമുള്ളത്? കാരുണ്യരശ്മിയേറ്റുവിടര്ന്ന ശിഷ്യന്റെ ഹൃദയപുഷ്പത്തില് പൂമ്പൊടിപോലെ ഗുരുവിന്റെ ഉപദേശം പതിക്കുന്നു; കാലാന്തരത്തില്‍ ഫലവത്താകുന്നു. വാക്കും, പ്രവൃത്തിയും ഗുരുവിന്റെ ജീവിതത്തില്‍ രാഗവും ലയവുംപോലെ ഇഴപിരിക്കാനാവാത്തവിധം ഒന്നുചേര്‍ന്നിരിക്കുകയാണ്. അതിനെ മാതൃകയാക്കിയാണ് ശിഷ്യനും സ്വജീവിതം രൂപപ്പെടുത്തുന്നത്. വെളിച്ചം വഴികാട്ടുന്നപോലെ സ്നേഹംകൊണ്ട് ശിഷ്യന് മാര്‍ഗദര്‍ശനം നല്കുന്നതല്ലാതെ ഒരു രീതിയിലും ഗുരു തന്റെ ആശയങ്ങള്‍ ശിഷ്യനില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ല.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: