അഹന്ത സൂക്ഷ്മശരീരമായ മനസ്സുമായി ബന്ധപ്പെടുമ്പോള്‍ സൂക്ഷ്മപ്രപഞ്ചത്തെ കാണുന്നു. ഇതാണ് സ്വപ്നത്തില്‍ സംഭവിക്കുന്നത്. സുഷുപ്തിയില്‍ ഒന്നും കാണുന്നില്ല. അപ്പോള്‍ ദ്രഷ്ടാവ് ഇല്ലാതാവുന്നുണ്ടോ? ദ്രഷ്ടാവ് എപ്പോഴും അവിടെ ഇല്ലെങ്കില്‍ സുഖമായുറങ്ങി എന്നറിയുന്നതെങ്ങനെ? ഉറങ്ങിയത് ആരാണ്? ഉറങ്ങുമ്പോള്‍ ഉറങ്ങുന്നു എന്ന ബോധം ആര്‍ക്കുമില്ല. ഉണര്‍ന്നതിനുശേഷം സുഖമായുറങ്ങി എന്നോര്‍ക്കുന്നു. അതിനാല്‍ ജാഗ്രത് – സ്വപ്ന – സുഷുപ്ത്യവസ്ഥകളിലുള്ള ‘ഞാന്‍’ ഒന്നുതന്നെയാണ്. ഈ മൂന്നവസ്ഥകളിലും മാറാത്ത അടിസ്ഥാനസത്യം ഒന്നുതന്നെയാണ്. ഇത് കേവലം ‘ഉണ്ട്’ എന്ന വസ്തുത മാത്രം. അതില്‍ നീയോ, ഞാനോ ഇല്ല. അത് അവനാണ് എന്നതും ഇല്ല. ഭൂതം, വര്‍ത്തമാനം, ഭാവി എന്ന കാലങ്ങളും ഇല്ല. ദേശകാലരഹിതമാണ്. ഭാവനാതീതമാണത്. അതുമാത്രമാണ് യഥാര്‍ത്ഥത്തിലുള്ളത്.
മൗനംകൊണ്ടുമാത്രം സനകാദികളുടെ സര്‍വ്വ സംശയങ്ങളും തീര്‍ത്തനുഗ്രഹിച്ച ആദിഗുരു ദക്ഷിണാമൂര്ത്തിതന്നെയാണ് പരമ്പരാഗതമായി ഗുരുപരമ്പയില്ക്കൂടി നമ്മെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നത്. ജ്ഞാനഗുരുവിനെ വെറുമൊരു മനുഷ്യനായിക്കാണുന്നത് – കരുതുന്നത് – മൗഢ്യമാണ്. അറിവില്ലായ്മയാണത്.
– രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: