ഒരിക്കല്‍ ശിവനും പാര്‍വ്വതിയും ആകാശത്തില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ ഒരു വ്യക്തി, ഇരിക്കുന്ന കമ്പ് മുറിക്കുന്നത് കണ്ടു. അയാള്‍ താഴെ വീഴുമെന്ന് മനസ്സിലാക്കി. പാര്‍വതി ശിവനോട് പ്രാര്‍ത്ഥിച്ചു. അയാളെ രക്ഷിക്കണമേ എന്ന്. “പ്രഭോ ദയവുചെയ്ത് അയാള്‍ നിലത്തുവീഴുമ്പോള്‍ അയാളെ രക്ഷിക്കണമേ.” പക്ഷേ ഭഗവാന് പാര്‍വ്വതിയോട് പറഞ്ഞു, “ദേവിയാണ് അയാളെ ആദ്യം കണ്ടത്. ദേവിയാണ് അയാള്‍ താഴെ വീഴുമ്പോള്‍ മരിക്കുമെന്ന് മനസ്സിലാക്കിയതും. അതുകൊണ്ട് അയാളെ രക്ഷിക്കേണ്ട ഉത്തരവാദിത്വവും ദേവിക്കുതന്നെ.”
പാര്‍വ്വതി മറുപടി പറഞ്ഞു, “പ്രഭോ ഒരാള്‍ താഴെ നിലത്തുവീഴുമ്പോള്‍ ഒന്നുകില്‍ ‘അമ്മേ’, അല്ലെങ്കില്‍ ‘അപ്പാ’ എന്ന് വിളിക്കും. അയാള്‍ അമ്മേ എന്നുവിളിക്കുകയാണെങ്കില് ഞാന്‍ അയാളെ രക്ഷിക്കും. പക്ഷേ അയാള്‍ ‘അപ്പാ’ എന്നാണ് വിളിക്കുന്നതെങ്കില് അവിടുന്ന് രക്ഷിക്കണം.” ഭഗവാന് നിര്‍ദ്ദേശം അംഗീകരിച്ചു. ശിഖരം ഒടിഞ്ഞ് താഴെ വീണപ്പോള്‍ അയാള്‍ ‘അമ്മാ’ എന്നോ ‘അപ്പാ’ എന്നോ വിളിച്ചില്ല. അയാള്‍ ‘അയ്യോ’ എന്ന് നിലവിളിക്കുകയാണ് ചെയ്തത്. ശിവനും പാര്‍വതിയും രണ്ടുപേരും അയാളെ രക്ഷിക്കാനായി തയ്യാറെടുത്തു നില്‍ക്കുകയായിരുന്നെങ്കിലും അയാള്‍ അവരെ വിളിച്ചില്ല.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: