ബ്രഹ്മത്തില്‍ ചരിക്കല്‍ – ബ്രഹ്മാകാരമായി വര്‍ത്തിക്കല്‍ – തന്നെയാണ് ബ്രഹ്മചര്യം. കാമവികാരങ്ങള്ക്കിടം നല്കാതിരുന്നതുകൊണ്ടുമാത്രം ബ്രഹ്മചര്യമാവില്ല. ബ്രഹ്മസ്വരൂപത്തില്‍ നിലയുറപ്പിച്ച് ബ്രഹ്മാനന്ദരസാനുഭൂതിമയനായിരിക്കുന്നവനാണ് ബ്രഹ്മചാരി. ഇങ്ങനെയുള്ളവര്‍ നിസാരസുഖങ്ങള് തേടിപ്പോവുമോ? തന്റെ യഥാര്‍ത്ഥ സ്വരൂപത്തെ വിട്ടകലുന്നതാണ് സകല വിഷമങ്ങള്‍ക്കും കാരണം. സാക്ഷാല്‍ക്കാരത്തിന് സഹായമാവുന്നവയില് ബ്രഹ്മചര്യത്തിന് പ്രധാനസ്ഥാനമുണ്ട്.
ചിത്തത്തിന്റെ പരിപാകതയ്ക്കനുസരിച്ചാണ് എല്ലാം. ഗൃഹസ്ഥനോ, ബ്രഹ്മചാരിയോ, സന്ന്യാസിയോ ആരായാലും ശരി – തന്റെ നിജസ്വരൂപമായ ആത്മാവിനെ നന്നായറിയാനാവും.കാരണം, അത് ഇപ്പോള്‍ ഇവിടെത്തന്നെ ഉള്ളതാണ്. പല പരിശ്രമങ്ങളില്‍ക്കൂടി പുതുതായി നേടിയെടുക്കേണ്ട ഒന്നല്ല അത്. പുതുതായി വരുന്നവയെല്ലാം പോവുന്നവയുമാണ്. എപ്പോഴും സഹജമായിട്ടുള്ളതെന്തോ, അത് എന്നും നിലനില്ക്കും. ഇവിടെ – ഇപ്പോള്‍ തന്നെ സ്വതഃസിദ്ധമായി തന്നില്‍നിന്നന്യമായി ഒന്നും തന്നെയില്ലാത്ത തായി വര്‍ത്തിക്കുന്നതാണ് ആത്മാവ്.
– രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: