കോട്ടയം: സിവില്‍ സപ്ലൈസ് ജീവനക്കാരുടെ സമരം ജില്ലയിലെ സാധാരണക്കാരെ വലച്ചു. ടൗണിലെ പ്രവര്‍ത്തിച്ചിരുന്ന ഏഴ് റിട്ടെയില്‍ ഷോപ്പുകള്‍ അടഞ്ഞ്കിടന്നു. ഹൈപ്പര്‍ മാര്‍ക്കറ്റ് അടച്ചിട്ട് പ്രസ്തുത ജിവനക്കാരെ വിന്യസിച്ചാണ് ഓണച്ചന്തകളുടെ പ്രവര്‍ത്തനം ഭാഗികമായെങ്കിലും നടത്താന്‍ സാധിച്ചത്.
പൊള്ളുന്ന വിലക്കയറ്റത്തില്‍ പൊറുതിമുട്ടി നില്ക്കുന്ന സാധാരണക്കാര്‍ക്ക് പരിപ്പ്, പയര്‍, അരി എന്നീ ഉല്‍പ്പന്നങ്ങളാണ് പൊതുമാര്‍ക്കറ്റിനേക്കാള്‍ വിലകുറച്ച് ലഭ്യമാകുന്നത്. സമരമാരംഭിച്ചതോടെ അവയും ലഭ്യമാകുന്നില്ലെന്ന നില വന്നു. ഓണചന്തകളില്‍ ആവശ്യത്തിന് സാധനമെത്തിക്കുന്നതിന് സാധിച്ചില്ലെന്നത് ഓണചന്തയുടെ പ്രവര്‍ത്തനങ്ങളേയും ബാധിച്ചു. ഓണത്തോടനുബന്ധിച്ച് സിവില്‍ സപ്ലൈസ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് പൊതുമാര്‍ക്കറ്റില്‍ വിലവര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. അരിവില പൊതുവിപണിയില്‍ 35 രൂപ എന്ന നിരക്കിന് മുകളിലേക്ക് മുന്നേറുമ്പോള്‍ അത് തടയിടുന്നതിന് സിവില്‍സപ്ലൈസില്‍ നിന്ന് നല്കുന്ന സബ്ബ്സിഡി അരിക്ക് സാധിക്കുമായിരുന്നു.
സമരം സാധരണജനങ്ങളുടെ വയറ്റത്തടിക്കുന്നതായാണ് മാര്‍ക്കറ്റില്‍ നിന്നുള്ള ആദ്യസൂചന. ഓണച്ചന്തകളില്‍ ജനങ്ങളുടെ നീണ്ടനിരയാണ് കാണാന്‍ സാധിക്കുന്നത്. മന്ത്രിയുടെ വാക്കുകളൊന്നും ഓണംമാര്ക്കറ്റിലെത്തുന്ന ജനങ്ങളെ ആശ്വസിപ്പിക്കാന്‍ പര്യാപ്തമാകില്ലെന്നതാണ് ഇന്നത്തെ അവസ്ഥ.
വിലവര്‍ദ്ധനവിനെതിരെ പ്രകടനം
പള്ളിക്കത്തോട്: രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും പെട്രോള്‍, ഡീസല്‍ വിലവര്ദ്ധിപ്പിച്ചതിനെതിരെയും ബിജെപി മുഴയനാല്‍ വാര്ഡ്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനം നടത്തി. ബിനോയ് ഇ.ജെയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി അജിത് അരുവിക്കുഴി, എം.കെ.ശിവദാസ്, സലീം ആന്‍ഡ്രൂസ്, വജീഷ് എ.എസ്, തോമസ് എ.ജെ, ബിനു എം.എം, ബിജു പി.എം എന്നിവര്‍ പ്രസംഗിച്ചു. രൂക്ഷമായ വിലക്കയറ്റം മൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്കുമേല്‍ സിവില്‍ സപ്ലൈസ് സമരം ഇരുട്ടടിയായി മാറിയിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: