രാമനും കൃഷ്ണനും മറ്റും വിദ്വേഷം വച്ചുകൊണ്ടാണ് ശത്രുക്കളോട് പൊരുതിയതെന്നാണ് ചിലരൊക്കെ കരുതുന്നത്. അത് ശരിയല്ല. തന്റെ പ്രിയപത്നിയെ അപഹരിച്ച രാവണനോട് രാമന് ദേഷ്യം തോന്നിയാല്‍ നമുക്കതില്‍ അത്ഭുതമില്ല. അതുപോലെ ജനിച്ചപ്പോള്‍ മുതല്‍ തന്നെ കൊല്ലാന്‍ എല്ലാ വഴികളും നോക്കിയിരുന്ന കംസനെ ശത്രുത വച്ചിട്ടാണ് കൃഷ്ണന് അവസാനം കൊന്നതെന്നും നമുക്ക് തോന്നിയേക്കാം. അങ്ങനെ വിധിക്കുന്നത് അറിവുണ്ടെന്ന് വിചാരിക്കുന്ന നമ്മുടെ അറിവില്ലായ്മ കൊണ്ടുമാത്രമാണ്. രാവണനെന്ന വ്യക്തിയോട് രാമന് ഒരു ശത്രുതയുമില്ലായിരുന്നു. രാവണന്റെ അഹന്തയെയാണ് രാമന് എതിര്‍ത്തത്.
കൗരവരോട് സന്ധി ചെയ്യാന്‍ കൃഷ്ണന് തയ്യാറായിരുന്നു. അവരുടെ അഹങ്കാരത്തോടു സന്ധിചെയ്യാന്‍ അവിടുന്ന് ഒരുക്കമായിരുന്നില്ല. കാരണം അത്രമേല്‍ വളര്‍ന്നു മുറ്റിയ അഹന്ത സമൂഹത്തിന് വിനാശകരമാണ്. അതിനെ നശിപ്പിക്കേണ്ടത് ലോക നന്മയ്ക്കാവശ്യമാണ്. രാജാവെന്ന നിലയില്‍ ജനരക്ഷ മാത്രമല്ല, ധര്‍മരക്ഷയും ചെയ്യാന്‍ രാമന് ബാധ്യസ്ഥനാണ്. രാവണന്റെ അധര്‍മ്മത്തിന്റെ മകുടോദാഹരണമായിരുന്നു സീതാപഹരണം. ശൂര്‍പ്പണഖയെ ലക്ഷ്മണന് മുറിവേല്‍പ്പിച്ചതിന് പാവം സീത എന്തു പിഴച്ചു? സീതയെ വഞ്ചനയിലൂടെ അപഹരിച്ച രാവണന് പ്രതികാരമല്ല വീട്ടേണ്ടിയിരിക്കുന്നത്, തന്റെ കാമപൂര്‍ത്തിയാണ്. ആ അധര്‍മത്തിന് അന്ത്യംകുറിക്കാനാണ് ശ്രീരാമന് രാവണനോട് യുദ്ധത്തിനൊരുങ്ങിയത്.
– മാതാ അമൃതാനന്ദമയിദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: