പാലാ: പാലായിലെയും സമീപപ്രദേശങ്ങളിലെയും തീര്‍ത്ഥാടനകേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് നിര്‍മ്മിക്കുമെന്ന് മന്ത്രി കെ.എം.മാണി. പാലായുടെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് നഗരത്തിലൂടെ ഇന്നര്‍ റിംഗ് റോഡും നിര്‍മ്മിക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതികള്‍ക്കായി സര്‍ക്കാര്‍ പത്തുകോടി രൂപ അനുവദിച്ചു. ആധുനിക നിലവാരത്തില്‍ പാലായില്‍ നിര്‍മ്മിക്കുന്ന സമാന്തരപാതയുടെ നിര്‍മ്മാണ ജോലികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വരും നാളുകളില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ പാലായില്‍ നടപ്പാക്കും. ഇതിനായി സ്ഥലംവിട്ടുനല്കുന്നവര്ക്ക് ഏറ്റവും നല്ല വില പ്രതിഫലമായി നല്‍കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ജോസ് കെ.മാണി എംപി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോയി എബ്രഹാം എംപി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാദ്ധ്യക്ഷന്‍ കുര്യാക്കോസ് പടവന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ളാലം ബ്ലോക്ക് അദ്ധ്യക്ഷ സെലിന് ഐസക്, ജോസ്മോന് മുണ്ടക്കല്‍, അഡ്വ.ബിനു പുന്ന ത്താനം, സാബു എബ്രാഹം, ജോജോ കുടക്കച്ചിറ, പുഷ്പ രാജു, മായ പ്രദീപ്, എ.കെ.ചന്ദ്രമോഹനന്, ഫിലിപ്പ് കുഴികുളം, ബിനു പുളക്കക്കണ്ടം, ആന്റോ ജോസ്, ഫാ.അഗസ്റ്റിന് അരഞ്ഞാണിപുത്തന്‍പുരയില്‍, അനസ് കണ്ടത്തില്‍, ബാബു കെ.ജോര്‍ജ്, ബെന്നി മൈലാടൂര്‍, ഔസേപ്പച്ചന് തകടിയേല്‍, ജനാര്ദ്ദനകൈമള്, കെ.ഗോപി, ജാഫര്‍ഖാന്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വിന്സെന്റ്ജോര്ജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: