ന്യൂദല്‍ഹി: വ്യത്യസ്തമെന്ന് വിശേഷിപ്പിച്ചിരുന്ന ആം ആദ്മി പാര്‍ട്ടി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പുറകെ. ബട്ല ഹൗസ് കോടതി വിധി ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി രംഗത്തു വന്നതാണ് തങ്ങളും മറ്റു രാഷ്ട്രീയകക്ഷികളെ പോലെ ന്യൂനപക്ഷ പ്രീണനത്തിനും വോട്ടു ബാങ്ക് രാഷ്ട്രീയത്തിനും അതീതരല്ലെന്ന് തെളിയിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകാംഗമായ പ്രശാന്ത് ഭൂഷണ് മുസ്ലിങ്ങള്‍ക്ക് നീതി നേടിക്കൊടുക്കാന്‍ അവിശ്രമം പരിശ്രമിച്ചതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി അരവിന്ദ് കേജ്രിവാള് രംഗത്തെത്തിയിട്ടുണ്ട്. പ്രിയപ്പെട്ട മുസ്ലിം സഹോദരന്മാരെ സഹോദരിമാരെ ഗുരുജനങ്ങളെ കുട്ടികളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. ബട്ല ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ആരോപിച്ചാണ് കത്തെഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: