തിരുവനന്തപുരം: ഷാഫിമേത്തറുടെ 108 ആംബുലന്‍സുമായി ബന്ധപ്പെട്ട അഴിമതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. രാജസ്ഥാന് കേന്ദ്രീകരിച്ചു നടന്ന അഴിമതിയുടെ വിവരങ്ങളാണ് പുറത്തുവരാന്‍ പോകുന്നതെന്നും മുരളീധരന് വ്യക്തമാക്കി.
സോളാര്‍ കേസില്‍ ബജെപി നേതാവ് കെ. സുരേന്ദ്രന് ഉന്നയിച്ച ആരോപണങ്ങള്‍ അസത്യമാണെന്ന് പരാതിയുള്ളവര്‍ക്ക് കേസ് കൊടുക്കാമെന്ന് മുരളീധരന് പറഞ്ഞു. ആരോപണങ്ങളില്‍ സുരേന്ദ്രന് ഉറച്ചുനില്‍ക്കുകയാണ്.
അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികള്‍ അവിടുത്തെ ആദിവാസികളാണെന്ന മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിലപാട് ആദിവാസികളെ ആക്ഷേപിക്കലാണ്. അഹാര്‍ഡ്സ് നിര്‍ത്തലാക്കുകയും ക്ഷേമപദ്ധതികള്‍ മരവിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. അരിപ്പയില്‍ നടന്നുവരുന്ന സമരവും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. അടുത്ത ദിവസങ്ങളില്‍ ബിജെപി പട്ടികജാതി മോര്‍ച്ച നേതാക്കള്‍ അരിപ്പ ഭൂസമരവേദി സന്ദര്‍ശിക്കുമെന്നും മുരളീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: