ന്യൂദല്‍ഹി: ഇന്ത്യയില്‍ ദാരിദ്ര്യം രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. ആസൂത്രണ കമ്മീഷനാണ് കമ്മീഷന്റെ റിപ്പോര്‍ട്ടാണ് ഇതു സംബന്ധിച്ച് പുരത്തു വന്നിരിക്കുന്നത്. 2004-05ല്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ എണ്ണം 37.2 ശതമാനമായിരുന്നെങ്കില്‍ 2011-12ല്‍ അത് 21.9 ശതമാനമായി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ ഏറെ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയ ടെണ്ടുല്‍ക്കര്‍ പദ്ധതി പ്രകാരം തന്നെയാണ് കമ്മീഷന് ഇത്തവണയും കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് നഗരങ്ങളില്‍ ദിവസവരുമാനം 33രുപയില്‍ കുടുതലുള്ളവരും ഗ്രാമങ്ങളില്‍ ദിവസവരുമാനം 27.20ത്തില്‍ കുടുതലുള്ളവരും ദാരിദ്ര്യരേഖക്ക് മേലെയായിരിക്കും. ഗ്രാമങ്ങളിലെ ദരിദ്രരുടെ എണ്ണം നഗരങ്ങളിലേതിനേക്കാള്‍ താഴേക്ക് പോവുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ദിവസം 32 രൂപക്ക് മുകളില്‍ ചെലവഴിക്കുന്നവര്‍ ദാരിദ്ര്യരേഖക്ക് മുകളിലാണെന്ന കഴിഞ്ഞ തവണത്തെ റിപ്പോര്‍ട്ട് വിവാദമായിരുന്നു. ഈ അളവു കോല് യാഥാര്‍ഥ്യവുമായി ഒട്ടും നീതി പുലര്ത്തതാണെന്നും അലക്ഷ്യമാണെന്നും ആരോപണമുയര്‍ന്നിരുന്നു. ബീഹാര്‍, ഒഡീഷ, മധ്യപ്രദേശ്, രാജസ്ഥാന്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതില്‍ മുമ്പില്‍ നില്‍ക്കുന്നത്. ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ദരിദ്ര സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: