ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പുസ്തക രൂപത്തിലാക്കാന്‍ താത്പര്യമെന്ന് പ്രശസ്ത ബ്രിട്ടീഷ് ജീവചരിത്രകാരന്‍ പാട്രിക് ഫ്രഞ്ച്. നോബല്‍ സമ്മാന ജേതാവായ സാഹിത്യകാരന് വി.എസ് നയ്പാളിന്റെ ജീവചരിത്രം എഴുതിയതിലൂടെ ഏറെ ശ്രദ്ധപിടിച്ചു പറ്റിയയാളാണ് പാട്രിക്.
ഇന്ത്യയിലെ ചില മുഖ്യമന്ത്രിമാരുടെ ജീവിതം എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. പ്രത്യേകിച്ച് നരേന്ദ്ര മോദിയുടെ. അതിശക്തരായ പ്രാദേശി നേതാക്കളുടെ കാലമാണിവിടെയിപ്പോള്. ദല്‍ഹിയില്‍ അധികാരം കൈയാളുന്നവരെക്കാള് സംഭവ ബഹുലവും ഹൃദയസ്പര്‍ശിയുമായത് മോദിയെപ്പോലുള്ള വ്യക്തികളുടെ ജീവിത കഥകളാണ്, കൊല്‍ക്കത്തയിലെ ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഒരു സെമിനാറിനിടെ പാട്രിക് പറഞ്ഞു.
രണ്ടോ മൂന്നു മുഖ്യമന്ത്രിമാര്‍ ചേര്‍ന്നാല്‍ അതീവ സ്വാധീനശേഷിയുള്ള സഖ്യമായി മാറുന്നു. കേന്ദ്രത്തിലെ ബലാബലം നിശ്ചയിക്കുന്നതില്‍ അവര്‍ക്കു നിര്‍ണായക സ്ഥാനമുണ്ട്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും ഒഡീഷയിലെ നവീന്‍ പട്നായിക്കിന്റെയും ജീവചരിത്രങ്ങള്‍ രചിക്കുന്നതും രസകരമായ കാര്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: