ന്യദല്‍ഹി: ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ശ്രമം. ചാരസംഘടനയിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് തസ്ലീമാണ് ഇതിന് പിനില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഇയാളെ പിടികൂടാനായിട്ടില്ല. ഇയാള്‍ ഇന്റെര്‍നെറ്റ് ഫോണ്‍വഴി രാജ്യത്തെ പ്രധാന സ്ഥങ്ങളായ രാഷ്ട്രപതി ഭവന്, പ്രതിരോധ മന്ത്രാലയം, ആര്‍മി ആസ്ഥാനം എന്നിവിടങ്ങളിലെ വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍. എന്‍.എസ്.ജി അംഗങ്ങളെ എവിടെയൊക്കെ വിന്യസിച്ചുവെന്ന് അന്വേഷിച്ചുവെന്നാണ് അറിയുന്നത്.
ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം കിട്ടിയതിനെത്തുടര്‍ന്ന് അറിയാത്ത നമ്പറുകളില്‍ നിന്നോ സംഘടനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ഉള്ള അന്വേഷണങ്ങള്‍ക്ക് വിവരം നല്‍കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനെ കുറിച്ച അന്വേഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: