ബംഗളൂരു: ‘ഞങ്ങള്‍ക്ക് ചില തെറ്റുകള്‍ പറ്റി. അതിലൂടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. കഴിഞ്ഞകാല അനുഭവങ്ങള്‍ ങ്ങളെ ഒരു പാഠം പഠിപ്പിച്ചു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഞങ്ങള്‍ എട്ടു സീറ്റില്‍ ഒതുക്കും. ‘കോണ്‍ഗ്രസ്സ് ഭരണം ജനങ്ങള്‍ ആഗ്രഹിച്ചതല്ലായിരുന്നുവെന്നും ബിജെപിയും കേജെപിയും ചേര്‍ന്ന് അവരെ അതിലേക്കു തള്ളി വിടുകയായിരുന്നുവെന്നും കര്‍ണാടക നിയമസഭയില്‍ യെദ്യൂരപ്പ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബിജെപിയിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിന്റെ സൂചനയായിരുന്നു അത്. ബിജെപി എംഎല്‍എമാര്‍ ഹര്‍ഷാരവത്തോടെയാണ് അദേഹത്തെ സ്വീകരിച്ചത്.മോശം കാലത്താണ് തങ്ങള്‍ക്കു പിരിയേണ്ടി വന്നതെന്ന് ബിജെപി വക്താവും എംഎല്‍എയുമായ സി. ടി. രവി പറഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന ട്രഷറി ബെഞ്ചുകളെ നോക്കി കോണ്‍ഗ്രസിനു ജനങ്ങളോടല്ല മറ്റു പലതിനോടുമാണ് താല്പര്യമെന്ന് അഭിപ്രായപ്പെട്ട യെദ്യൂരപ്പക്കും അംഗങ്ങള്‍ക്കുമൊപ്പം ബിജെപി യും പ്രതിഷേധത്തില്‍ പങ്കെടുത്തു. അല്‍പ്പം കൂടി ക്ഷമിക്കൂ. ആ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ നമ്മുടെ അംഗങ്ങള്‍ തന്നെ ഇരിക്കും. ഈ സമ്മേളനകാലത്തുതന്നെ അതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.
ആഗസ്റ്റ് ആറിനും ഏഴിനും ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിലോക്സഭാ തെരഞ്ഞെടുപ്പു സമ്മിതി ചെയര്‍മാനുമായ നരേന്ദ്രമോഡി കര്‍ണാടകം സന്ദര്‍ശിക്കാനിരിക്കെ പാര്‍ട്ടി വിട്ടുപോയ ബി.ശ്രീരാമുലുവിനെ കൂടി ഉള്‍പ്പെടുത്തി പാര്‍ട്ടി ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമത്തില്‍ ആണ് സംസ്ഥാന ബിജെപി നേതൃത്വം എന്നറിയുന്നു. നിയമസഭയില്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ നാല്‍പ്പതും കേജെപിക്ക് ആറും ശ്രീരാമുലുവിന്റെ ബി എസ് ആര് കോണ്‍ഗ്രസ്സിനു നാലും അംഗങ്ങള്‍ വീതവുമാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: